തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് കനത്ത തിരിച്ചടി; പാർട്ടി എംഎൽഎമാർ എസ്‌പി വേലുമണിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു?

Published : May 09, 2026, 11:35 PM IST
eps

Synopsis

തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് പാർട്ടിയിൽ കനത്ത തിരിച്ചടി. ഭൂരിപക്ഷം എംഎൽഎമാരും അദ്ദേഹത്തെ കൈയ്യൊഴിഞ്ഞ് എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇതോടെ കോൺഗ്രസ് പിന്തുണയോടെ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ്.

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലേറുമെന്ന് ഉറപ്പായതിന് പിന്നാലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച ഇദ്ദേഹത്തെ പാർട്ടിയിലെ ബഹുഭൂരിപക്ഷം എംഎൽഎമാരും കൈയ്യൊഴിഞ്ഞതായാണ് വിവരം. പാർട്ടിയിലെ വലിയ വിഭാഗം എംഎൽഎമാർ ഇന്ന് പാർട്ടി നേതാവ് സിവി ഷൺമുഖത്തിൻ്റെ വീട്ടിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എഐഎഡിഎംകെ മുതിർന്ന നേതാവ് എസ്‌പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതായാണ് പുറത്തുവരുന്ന വിവരം. എഐഎഡിഎംകെയുടെ 30ലേറെ എംഎൽഎമാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

നേരത്തെ ടിവികെ സർക്കാരിനെ പിന്തുണക്കാൻ പാർട്ടിയിലെ വലിയ വിഭാഗം ഇപിഎസിന് മുകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഇപിഎസ് ഇതിനോട് യോജിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെ ടിവികെ നേതൃത്വം ആ പിന്തുണ വേണ്ടെന്നും നിലപാടെടുത്തു. എഐഎഡിഎംകെ പിന്തുണക്കാൻ തയ്യാറായിരുന്നെങ്കിൽ ടിവികെ സർക്കാർ അധികാരത്തിലെത്തുകയും അതിൽ എഐഎഡിഎംകെ അംഗങ്ങൾക്ക് മന്ത്രിമാരാകാൻ സാധിക്കുകയും ചെയ്തേനെ. തുടർച്ചയായി പത്ത് വർഷം അധികാരത്തിന് പുറത്തിരുന്നതും ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പിന്നോട്ട് പോകുന്നതും എഐഎഡിഎംകെയെ കനത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെ വലിയ വിഭാഗം ഇപിഎസിനോട് ഇടഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം മറുവശത്ത് ഡിഎംകെ ചേരിയിൽ ഉറച്ചുനിന്നുകൊണ്ട് ഭരണ പ്രതിസന്ധി ഒഴിവാക്കാൻ വേണ്ടി മാത്രമെന്ന് വ്യക്തമാക്കി ഇടതുപാർട്ടികളും വിസികെയും മുസ്ലിം ലീഗും ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിനുള്ള പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുമെന്നല്ലാതെ മന്ത്രിസഭയിൽ ഭാഗമാകാൻ ഇവർ തയ്യാറായിട്ടില്ല. അതേസമയം ഡിഎംകെ പിന്തുണയോടെ അഞ്ച് സീറ്റുകളിൽ ജയിച്ച കോൺഗ്രസ് മുന്നണി ബന്ധം അവസാനിപ്പിച്ച് ടിവികെയോടൊപ്പം സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയാണ്. കേവല ഭൂരിപക്ഷം ഉറപ്പാക്കിയതോടെ സംസ്ഥാനത്ത് വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 120 പേരുടെ പിന്തുണ ടിവികെയ്ക്ക് ഉണ്ട്. കോൺഗ്രസിൽ നിന്ന് രണ്ട് പേരും മറ്റുള്ളവർ ടിവികെയിൽ നിന്നും മന്ത്രിമാരായി അധികാരമേൽക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

1967ന് ശേഷം ഇതാദ്യം, വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ; സത്യപ്രതി‍ജ്ഞാ ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും
മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി; പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചർച്ചക്ക് ശേഷം, മെറിറ്റടക്കം പരിഗണിച്ച് തീരുമാനം