ബെംഗാളിൽ സ്പെഷ്യൽ ബോംബ് ഡ്രൈവ്; തൃണമൂൽ പ്രവർത്തകന്റെ വീട്ടിൽ നിന്ന് നൂറിലേറെ ബോംബുകൾ പിടികൂടി, കടുത്ത സുരക്ഷയിൽ അവസാനഘട്ട പോളിങ്

Published : Apr 27, 2026, 09:29 AM IST
Special bomb drive in Bengal

Synopsis

പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പോലീസ് നടത്തിയ 'സ്പെഷ്യൽ ബോംബ് ഡ്രൈവിൽ' നൂറുകണക്കിന് നാടൻ ബോംബുകൾ പിടിച്ചെടുത്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നിന്നടക്കം ബോംബുകൾ കണ്ടെത്തിയതോടെ പ്രശ്നബാധിത മേഖലകളിൽ സുരക്ഷ ശക്തമാക്കി. 

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബുധനാഴ്ച നടക്കുന്ന നിർണ്ണായകമായ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം 'സ്പെഷ്യൽ ബോംബ് ഡ്രൈവ്' ആണ് ആരംഭിച്ചിരിക്കുന്നത്. 24 പർഗനാസ്, മുർഷിദാബാദ്, ഭവാനിപ്പൂർ തുടങ്ങിയ പ്രശ്നബാധിത മേഖലകളിൽ വീടുകൾ അരിച്ചുപെറുക്കി പരിശോധിക്കാനാണ് സുരക്ഷാസേനയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

റെയ്ഡിൽ ബോംബ് ശേഖരം

24 പർഗനാസിൽ നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ നിന്ന് മാത്രം നൂറിലേറെ നാടൻ ബോംബുകൾ പോലീസ് കണ്ടെടുത്തു. ഇത് ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീടാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. സൗത്ത് 24 പർഗാനസിലെ മറ്റൊരു വീട്ടിൽ നിന്ന് 79 ബോംബുകളും സുരക്ഷാസേന പിടിച്ചെടുത്തു. ബോംബുകൾ കണ്ടെത്തുന്ന കേസുകൾ എല്ലാം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.

സുരക്ഷ ശക്തമാക്കി

രണ്ടാംഘട്ട പോളിംഗ് നടക്കുന്ന 142 മണ്ഡലങ്ങളിലും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. വിഐപി റാലികൾ നടക്കുന്ന ഇടങ്ങളിൽ സുരക്ഷാ വലയം ഇരട്ടിയാക്കി. വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള വോട്ടെടുപ്പായതിനാൽ ബിജെപി വലിയ പ്രതീക്ഷയിലാണ്. അതേസമയം തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കരുത്ത് കാട്ടാനുള്ള ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്.

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

142 മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. പ്രധാനമന്ത്രിയുടെ കൊൽക്കത്ത റോഡ് ഷോയിൽ സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് ഉണ്ടായതെന്ന് ബിജെപി അവകാശപ്പെട്ടു. പ്രധാന നേതാക്കളുടെ അവസാനവട്ട റാലികളിലും റോഡ് ഷോകളിലും കേന്ദ്രസേനയുടെയും പോലീസിന്റെയും കനത്ത കാവലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അജിത് ഡോവല്‍ ഗള്‍ഫില്‍,ഊർജ്ജ സുരക്ഷ പ്രധാന ചർച്ച ,പ്രധാനമന്ത്രിയുടെ ആശംസ യുഎഇ പ്രസിഡണ്ടിന് കൈമാറി
ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; നിരവധി ഇടങ്ങളിൽ നിന്ന് നാടൻ ബോംബുകള്‍ കണ്ടെടുത്തു