പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം ​ഗണേശ ചതുർഥി ദിനത്തിൽ, പ്രത്യേക പൂജ; ജീവനക്കാരുടെ യൂണിഫോമിൽ താമര ചിഹ്നം 

Published : Sep 12, 2023, 12:01 PM ISTUpdated : Sep 12, 2023, 12:24 PM IST
പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം ​ഗണേശ ചതുർഥി ദിനത്തിൽ, പ്രത്യേക പൂജ; ജീവനക്കാരുടെ യൂണിഫോമിൽ താമര ചിഹ്നം 

Synopsis

സെപ്റ്റംബർ 18-ന് നിലവിലെ പാർലമെന്റിലെ അവസാന ദിനമാകും. ഗണേശ ചതുർഥിയായ സെപ്റ്റംബർ 19-ന് പുതിയ പാർലമെന്റിൽ സമ്മേളനം ചേരും.

ദില്ലി: പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനം അടിമുടി മാറ്റങ്ങളോടെയെന്ന് റിപ്പോർട്ട്. പാർലമെൻ്റ് സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം നൽകും. മാർഷലുമാർക്ക് മണിപ്പൂരി തലപ്പാവും താമര ചിഹ്നംപതിച്ച ഷർട്ടുമായിരിക്കും വേഷം. വനിതാ ജീവനക്കാർക്ക് സാരിയായിരിക്കും യൂണിഫോം. സുരക്ഷ ഉദ്യോഗസ്ഥർക്ക് കമാൻഡോ പരിശീലനവും നൽകും. ഗണേശ ചതുർത്ഥി ദിനം പ്രത്യേക പൂജയോടെ മന്ദിര പ്രവേശമെന്നും റിപ്പോർട്ട്

ലോക്‌സഭയിലും രാജ്യസഭയിലും വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം ഉൾപ്പെടെ നിരവധി മാറ്റങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം അടുത്ത ആഴ്ച ആദ്യ സമ്മേളനം നടത്താൻ തയ്യാറാണ്. നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ക്രീം നിറമുള്ള ജാക്കറ്റുകൾ, പിങ്ക് താമര പ്രിന്റ് ചെയ്ത ക്രീം ഷർട്ടുകൾ, കാക്കി ട്രൗസർ എന്നിവ ലഭിക്കും. ഇരുസഭകളിലെയും ജീവനക്കാർക്കും ഒരേ യൂണിഫോം ആയിരിക്കും. ചേംബർ അറ്റൻഡർമാര‌ടക്കം സേവനത്തിനായി നിയോ​ഗിച്ച 271 ജീവനക്കാർക്കും പുതിയ യൂണിഫോം കൈമാറിയതായി അധികൃതർ അറിയിച്ചു. വിപാർലമെന്റ് സെക്യൂരിറ്റി സർവീസിലെ (ഓപ്പറേഷൻസ്) സുരക്ഷാ ഉദ്യോഗസ്ഥർ നീല സഫാരി സ്യൂട്ടിനുപകരം സൈനിക വേഷം ധരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് ഡിസൈനുകൾ തയ്യാറാക്കിയത്. ജൻഡർ ന്യൂട്രൽ യൂണിഫോമുകളായിക്കും നൽകുക. സെപ്റ്റംബർ 18-ന് നിലവിലെ പാർലമെന്റിലെ അവസാന ദിനമാകും. ഗണേശ ചതുർഥിയായ സെപ്റ്റംബർ 19-ന് പുതിയ പാർലമെന്റിൽ സമ്മേളനം ചേരും. സെൻട്രൽ ഹാളിൽ പ്രതീകാത്മക സംയുക്ത യോഗം ചേർന്ന് നടപടികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് പുതിയ പാർലമെന്റിൽ സമ്മേളനം. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് സമ്മേളനം നടക്കുന്നതെന്നും സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ലെന്നും കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി.

Read More സതിയമ്മയുടെ ജോലി കളയിച്ചെന്ന് വിഡി, സീറ്റിൽ നിന്നെഴുന്നേറ്റ് മന്ത്രി; സഭയിൽ ബഹളം, ക്ഷുഭിതനായി സ്പീക്കർ

2023 സെപ്റ്റംബർ 18 മുതൽ പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഒരു കൂടിയാലോചനയും കൂടാതെയാണ് ഈ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷത്ത് ആർക്കും അജണ്ടയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും സോണിയാ​ഗാന്ധി പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ച, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും സോണിയ ആവശ്യപ്പെട്ടു. 

Asianet news live
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടുകാർ ഇന്ത്യ പാക് മത്സര ലഹരിയിൽ, വീട്ടുകാർ ശിവരാത്രി ആഘോഷത്തിന് ക്ഷേത്രത്തിൽ, വീട് കുത്തിത്തുറന്ന് കവർന്നത് 20 പവനും പണവും
ആഗോള എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സിന്റെ പങ്കാളിത്തത്തിൽ രാഷ്ട്രീയ പോര്, ഇതാണോ പുതിയ ഇന്ത്യ എന്ന് കോൺഗ്രസ്