
ചെന്നൈ: തമിഴ്നാട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കൊളത്തൂർ സീറ്റിൽ പിന്നിൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ലഭ്യമായ ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം, തുടർച്ചയായി രണ്ടാം തവണയും ജനവിധി തേടുന്ന സ്റ്റാലിൻ, വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ വി.എസ്. ബാബുവിനേക്കാൾ 7,300 വോട്ടുകൾക്ക് പിന്നിലാണ്. എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ആർ. ശാന്തനകൃഷ്ണൻ മൂന്നാം സ്ഥാനത്താണ്. ഡിഎംകെ അധ്യക്ഷനായ സ്റ്റാലിൻ 2011 മുതൽ ജയിച്ചുവരുന്ന സീറ്റാണ് കൊളത്തൂർ. 2021-ൽ, എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം സീറ്റ് നേടിയത്. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ചെപ്പോക്ക്-തിരുവള്ളിക്കേനി മണ്ഡലത്തിലാണ് ഉദയനിധി മത്സരിക്കുന്നത്.
ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറിയാണ് സ്റ്റാലിനെ നേരിട്ട ബാബു. 2024 ൽ ആരംഭിച്ച വിജയ്‌യുടെ പാർട്ടി നിലവിൽ സംസ്ഥാനത്തെ 234 സീറ്റുകളിൽ 85 എണ്ണത്തിലും മുന്നിലാണ്. മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ 61 സീറ്റുകളിൽ മുന്നിലാണ്, സഖ്യകക്ഷിയായ പിഎംകെ ആറ് സീറ്റുകളിൽ മുന്നിലാണ്. ഡിഎംകെ 35 സീറ്റുകളിൽ മുന്നിലാണ്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ, തങ്കം തെന്നരസു, ടിആർബി രാജ, മാ സുബ്രഹ്മണ്യൻ, പികെ ശേഖര് ബാബു, ഇ വി വേലു, കെ എൻ നെഹ്‌റു, ഗെത ജീവൻ, കെകെഎസ്എസ്ആർ രാമചന്ദ്രൻ എന്നിവരുൾപ്പെടെ പത്തിലധികം തമിഴ്‌നാട് മന്ത്രിമാർ പിന്നിലാണെന്നാണ് കണക്ക്. വിജയ്‌യുടെ പാർട്ടി ഭൂരിപക്ഷമായ 118 സീറ്റുകൾ കടന്നാൽ അത് ചരിത്രം സൃഷ്ടിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam