തെരുവുനായ വേട്ട; വിഷം കുത്തിവെച്ച് കൊല്ലുന്നത് തുടരുന്നു; ഇതുവരെ 1500 നായകളെ കൊന്ന തെലങ്കാനയിൽ പരാതിയുമായി മൃഗസ്നേഹികൾ

Published : Feb 01, 2026, 10:31 AM IST
telangana stray dogs

Synopsis

തെലങ്കാനയിലെ നാഗർകുണൂൽ, സിദ്ദിപേട് ജില്ലകളിലായി 150-ഓളം തെരുവുനായകളെ കൂടി വിഷം കൊടുത്ത് കൊന്നതോടെ ആകെ കൊല്ലപ്പെട്ടവയുടെ എണ്ണം 1500 ആയി. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലാണ് കൊലപാതകമെന്ന് ആരോപിച്ച് മൃഗസ്നേഹി സംഘടനകൾ പോലീസിൽ പരാതി നൽകി

ഹൈദരാബാദ്: തെരുവുനായകളെ വിഷം കൊടുത്ത് കൊല്ലുന്ന നടപടി തെലങ്കാനയിൽ തുടരുന്നു. രണ്ട് ജില്ലകളിലായി 150 നായകളെ കൂടി വിഷം കൊടുത്ത് കൊന്നതോടെ ആകെ കൊല്ലപ്പെട്ട നായകളുടെ എണ്ണം 1500 ആയി ഉയർന്നു. നാഗർകുണൂൽ, സിദ്ദിപേട് ജില്ലകളിലെ നായകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൃഗസ്നേഹി സംഘടനകളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

നാഗർകുർനൂളിലെ തുമ്മൈപ്പള്ളി ഗ്രാമത്തിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 100 ഓളം നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നുവെന്നാണ് സ്‌ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ആറോപിക്കുന്നത്. സംഘടനയുടെ പ്രതിനിധികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലാണ് നായകളെ കൊന്നൊടുക്കുന്നതെന്നാണ് പരാതി.

ഇതിന് മുൻപും സംസ്ഥാനത്ത് പലപ്പോഴായി തെരുവുനായ്ക്കളെ കൂട്ടക്കുരുതി ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വന്ധ്യംകരണം, വാക്സിനേഷൻ, അഭയകേന്ദ്രങ്ങളും ഒരുക്കി തെരുവുനായ്ക്കൾ പൊതുഇടത്ത് അലയുന്നത് അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരാണ് ജെഫ്രി എപ്സ്റ്റീൻ? എന്താണ് ലോകത്തെ ഞെട്ടിച്ച എപ്സ്റ്റീൻ ഫയൽസ്?
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ; ബജറ്റ് അവതരണത്തിന് അനുമതി തേടി