പ്രസവിച്ചിട്ട് മണിക്കൂറുകൾ ആയിട്ടേ ഉള്ളൂ, കാലുകൾ ഉറച്ചിട്ടില്ല, അമ്മയോട് ചേര്‍ന്നാണ് പിച്ചവയ്പ്; റോഡിൽ ആനക്കൂട്ടം, വീഡിയോ

Published : Aug 09, 2025, 07:00 PM IST
VIRAL ELEPHANT

Synopsis

നവജാതനായ കുട്ടിയാന അമ്മയുടെ കൂടെ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ഒരു അമ്മയാനയും നവജാതനായ കുട്ടിയാനയും റോഡ് മുറിച്ചുകടക്കുന്ന മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്‌വാൻ പങ്കുവെച്ച 20 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ, കാഴ്ചക്കാരുടെ ഹൃദയം കവരുകയാണ്. ചുരുങ്ങിയ മണിക്കൂറുകൾക്ക് മുൻപ് മാത്രം ജനിച്ച കുട്ടിയാന, നടക്കാൻ പഠിക്കുന്നതിനിടെയാണ് അമ്മയാനയുടെ കൂടെ റോഡ് മുറിച്ചു കടക്കുന്നത്.

'ചെറിയ കുലുക്കത്തോടെയുള്ള നടപ്പ്, കാരണം ഈ കുട്ടിയാന ലോകത്തേക്ക് വന്നിട്ട് അധിക സമയമായിട്ടില്ല. ജനിച്ച ഉടനെ കാട്ടാനക്കുട്ടികൾ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ നടന്നു തുടങ്ങാറുണ്ട്, കാട്ടിലെ അതിജീവനത്തിന് ഇത് അത്യാവശ്യമാണ്' എന്ന അടിക്കുറിപ്പോടെയാണ് പർവീൺ കസ്‌വാൻ വീഡിയോ പങ്കുവെച്ചത്. ഏകദേശം ഒരു മീറ്റർ ഉയരവും 120 കിലോഗ്രാം ഭാരവുമാണ് ഒരു കുട്ടിയാനക്ക് ജനിക്കുമ്പോൾ ഉണ്ടാകുക. കുട്ടിയാനകളെ അമ്മയും മറ്റ് പിടിയാനകളും ചേർന്നാണ് നടക്കാൻ സഹായിക്കുന്നത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. അമ്മയുടെ കൂടെ നിൽക്കാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ നിശ്ചയദാർഢ്യത്തെയും അതിജീവിക്കാനുള്ള കഴിവിനെ കുറിച്ചും ആളുകൾ കമന്റുകളുമായി എത്തി. 'എന്തൊരു ഹൃദയസ്പർശിയായ നിമിഷം! ഈ ചെറിയ ചുവടുകൾ പ്രകൃതിയുടെ അത്ഭുതമാണ്," എന്ന് ഒരാൾ കുറിച്ചു. "എപ്പോഴും അമ്മയോടൊപ്പം നിൽക്കുക, ആ അമ്മ നിങ്ങളെ സംരക്ഷിക്കും, എന്ന് മറ്റൊരാളും കമന്റ് ചെയ്യുന്നു. കഴിഞ്ഞ മാസം കസേരയിൽ മനുഷ്യരെപ്പോലെ ഇരിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയാനയുടെ വീഡിയോയും വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉന്നാവ് ബലാത്സംഗക്കേസ്: 'വാദങ്ങൾ എന്തു കൊണ്ട് കോടതിയിൽ ഉന്നയിച്ചില്ല?' പ്രതി കുൽദീപ് സിംഗ് സെൻഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത
സ്വത്ത് തർക്കം, അമ്മായിഅച്ഛന്റെ നെഞ്ചിൽ കയറിയിരുന്ന് തല തല്ലിപ്പൊളിച്ച് മരുമകൾ, 62കാരന് ദാരുണാന്ത്യം