സുക്മയിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരുടെ മൃതദേഹം കണ്ടെത്തി

Web Desk   | Asianet News
Published : Mar 22, 2020, 06:33 PM ISTUpdated : Mar 22, 2020, 06:56 PM IST
സുക്മയിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരുടെ മൃതദേഹം കണ്ടെത്തി

Synopsis

മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ബസ്തർ പ്രദേശത്ത് ഉൾപ്പെടുന്നതാണ് സുക്മ ജില്ല. ഇവിടെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലേറ്റുമുട്ടിയത്.  

ദില്ലി: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ 17 ജവാന്മാർ കൊല്ലപ്പെട്ടു. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇവരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത്. ഏറ്റുമുട്ടലിൽ 15 ജവാന്മാർക്ക് പരിക്കേറ്റിട്ടുമുണ്ട്.

മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ബസ്തർ പ്രദേശത്ത് ഉൾപ്പെടുന്നതാണ് സുക്മ ജില്ല. ഇവിടെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലേറ്റുമുട്ടിയത്. 12 ഡിആർജി ജവാന്മാരും അഞ്ച് സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയുടെ പക്കൽ നിന്ന് 16 ആയുധങ്ങൾ മാവോയിസ്റ്റുകൾ തട്ടിയെടുത്തതായും ഡിജിപി ദുർഗേഷ് മാധവ് അവാസ്തി അറിയിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം മാത്രമാണ് കൂടുതൽ സുരക്ഷാസേനയ്ക്ക് സ്ഥലത്തെത്താൻ കഴിഞ്ഞത്. കാലാവസ്ഥ പ്രതികൂലമായതാണ് കാരണം. മാവോയിസ്റ്റ് ആക്രമണം വീണ്ടും ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് കൂടുതൽ തയ്യാറെടുപ്പുകളും ഇവർക്ക് നടത്തേണ്ടതായുണ്ടായിരുന്നെന്ന് ഡിജിപി പറഞ്ഞു. വനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇന്നലെ കാണാതായ ജവാന്മാരുടെ മൃതദേഹം കണ്ടെത്തിയത്. 
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിചിത്രമായ പ്രതികാരം! വനിതാ ഡോക്ടർക്ക് എച്ച്ഐവി രക്തം കുത്തിവെച്ച് നഴ്സ്, തീര്‍ത്തത് മുൻ കാമുകന്റെ ഭാര്യയോട് ക്രൂരമായ പക
ബ്രഹ്മോസ് മുതല്‍ സൂര്യാസ്‌ത്ര വരെ സുസജ്ജം; ഇന്ത്യന്‍ സൈനിക കരുത്ത് കാട്ടി റിപ്പബ്ലിക് ദിന പരേഡ്