മാവോയിസ്റ്റ് ആക്രമണം: സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതില്‍ അപലപിച്ച് പ്രധാനമന്ത്രി

Web Desk   | Asianet News
Published : Mar 22, 2020, 10:28 PM ISTUpdated : Mar 22, 2020, 10:47 PM IST
മാവോയിസ്റ്റ് ആക്രമണം: സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതില്‍ അപലപിച്ച് പ്രധാനമന്ത്രി

Synopsis

മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയവരില്‍ 17 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇവരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ഏറ്റുമുട്ടലില്‍ 15 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 

ദില്ലി: ഛത്തീസ്ഗഡിലെ സുഗ്മയില്‍ മാവോയിസ്റ്റുകള്‍ സുരക്ഷ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിനെ അപലപിച്ച് പ്രധാനമന്ത്രി. ഉദ്യോഗസ്ഥരുടെ ധീരത രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. രിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയവരില്‍ 17 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇവരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ഏറ്റുമുട്ടലില്‍ 15 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 

മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ബസ്തര്‍ പ്രദേശം ഉള്‍പ്പെടുന്നതാണ് സുക്മ ജില്ല. ഇവിടെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലേറ്റുമുട്ടിയത്. 12 ഡിആര്‍ജി ജവാന്മാരും അഞ്ച് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയുടെ പക്കല്‍ നിന്ന് 16 ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ തട്ടിയെടുത്തതായും ഡിജിപി ദുര്‍ഗേഷ് മാധവ് അവാസ്തി അറിയിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം മാത്രമാണ് കൂടുതല്‍ സുരക്ഷാസേനയ്ക്ക് സ്ഥലത്തെത്താന്‍ കഴിഞ്ഞത്. കാലാവസ്ഥ പ്രതികൂലമായതാണ് കാരണം. മാവോയിസ്റ്റ് ആക്രമണം വീണ്ടും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ തയ്യാറെടുപ്പുകളും ഇവര്‍ക്ക് നടത്തേണ്ടതായുണ്ടായിരുന്നെന്ന് ഡിജിപി പറഞ്ഞു. വനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇന്നലെ കാണാതായ ജവാന്മാരുടെ മൃതദേഹം കണ്ടെത്തിയത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിചിത്രമായ പ്രതികാരം! വനിതാ ഡോക്ടർക്ക് എച്ച്ഐവി രക്തം കുത്തിവെച്ച് നഴ്സ്, തീര്‍ത്തത് മുൻ കാമുകന്റെ ഭാര്യയോട് ക്രൂരമായ പക
ബ്രഹ്മോസ് മുതല്‍ സൂര്യാസ്‌ത്ര വരെ സുസജ്ജം; ഇന്ത്യന്‍ സൈനിക കരുത്ത് കാട്ടി റിപ്പബ്ലിക് ദിന പരേഡ്