വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവം: കെടിഡിസിയ്ക്ക് 62.50 ലക്ഷം പിഴ വിധിച്ച് സുപ്രീംകോടതി

Published : Mar 28, 2019, 04:44 PM IST
വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവം: കെടിഡിസിയ്ക്ക് 62.50 ലക്ഷം പിഴ വിധിച്ച് സുപ്രീംകോടതി

Synopsis

സംഭവത്തിൽ കെടിഡിസിക്ക് വീഴ്ച പറ്റിയെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പിഴ തുക സത്യേന്ദ്ര പ്രതാപിന്‍റെ കുടുംബത്തിന് നൽകും

ദില്ലി: കോവളത്തെ കെടിഡിസിയുടെ ഹോട്ടൽ സമുദ്രയിൽ വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവത്തിൽ 62.50 ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി. 2006 ലാണ് സത്യേന്ദ്ര പ്രതാപ് ഹോട്ടലിലെ സ്വിമ്മിംങ് പൂളിൽ മുങ്ങി മരിച്ചത്. ഈ സംഭവത്തിൽ കെടിഡിസിക്ക് വീഴ്ച പറ്റിയെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പിഴ തുക സത്യേന്ദ്ര പ്രതാപിന്‍റെ കുടുംബത്തിന് നൽകും.

കുടുംബത്തോടൊപ്പം ഹോട്ടലിലെത്തിയ സത്യേന്ദ്ര പ്രതാപ് സ്വിമ്മിംങ് പൂളിൽ നീന്തുമ്പോൾ അബോധവസ്ഥയിലാവുകയും മുങ്ങിപ്പോവുകയുമായിരുന്നു. കണ്ടു നിന്ന വിദേശിയായ ഒരാൾ ഇദ്ദേഹത്തെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

പരിശീലനം ലഭിച്ച ആളുകളുടെ നിരീക്ഷണത്തിലായിരിക്കണം ഹോട്ടലുകളിലെ സ്വിമ്മിംങ് പൂളുകൾ പ്രവർത്തിപ്പിക്കേണ്ടതെന്നും വിധി പ്രസ്താവത്തിൽ കോടതി നിരീക്ഷിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്