
ദില്ലി: മരണമൊഴി രേഖപ്പെടുത്തൽ സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ചില സാഹചര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥനും മരണമൊഴി രേഖപ്പെടുത്താമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അത്തരം സാഹചര്യങ്ങളില്‍ രേഖപ്പെടുത്തിയ മൊഴി അസ്വീകാര്യമാകില്ലെന്നും കോടതി വ്യക്തമാക്കി. മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ പൊലീസ് എടുക്കുന്ന മരണമൊഴി കേസിന്‍റെ പ്രത്യേകത കണക്കിലെടുത്ത് കോടതികൾക്ക് സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാര്‍ഖണ്ഡില്‍ നിന്നുള്ള ബലാത്സംഗ കേസ് പരിഗണിക്കുമ്പോഴാണ് നിരീക്ഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam