
ദില്ലി: സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും, ഇഡി ഉദ്യോഗസ്ഥരും പരസ്പരം എടുക്കുന്ന കേസുകളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ പ്രതികാര നടപടി ഉണ്ടാകരുതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കുറ്റക്കാർ ശിക്ഷിക്കപ്പെടണം എങ്കിലും, നിരപരാധികൾ വേട്ടയാടപ്പെടരുതെന്നും എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളിൽ രേഖകളും മറ്റും കൈമാറുന്നത് സംബന്ധിച്ച് മാർഗ്ഗ രേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഇഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിക്ക് എതിരായ കൈക്കൂലി കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തമിഴ് നാട് വിജിലൻസ് ഡിപ്പാർട്മെന്‍റ് ആണ് അങ്കിത് തിവാരിക്ക് എതിരെ കേസ് എടുത്തത്. ഈ കേസിലെ നടപടികൾ താൽകാലികമായി സ്റ്റേ ചെയ്ത് കോടതി തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam