
ശ്രീനഗർ: ജമ്മു കാശ്മീരിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വെടിവച്ച് കൊന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരനാണ് ഇയാളെന്നാണ് സംശയം. ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിർത്തിയിലാണ് സംഭവം.
പുലർച്ചെ മൂന്ന് മണിയോടെ 60നോടടുത്ത് പ്രായം വരുന്നയാൾ അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോഴാണ് ബിഎസ്എഫ് ജവാൻ വെടിവച്ചത്. ഇയാളുടെ പക്കൽ തോക്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
വെടിയുതിർക്കും മുൻപ് പലവട്ടം ഇയാളോട് തിരികെ പോകാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ തിരികെ പോകാൻ വിസമ്മതിച്ചുവെന്നുമാണ് ബിഎസ്എഫിന്റെ വിശദീകരണം. സാംബ ജില്ലയിലെ എസ്എം പുര സൈനിക പോസ്റ്റിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഈ സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam