10 വർഷത്തെ അധ്വാനം; ഹൈ‍ഡ്രജൻ ഇന്ധനമാക്കി ഓക്സിജൻ പുറത്തുവിടുന്ന എൻജിനുമായി തമിഴ്നാട്ടിലെ എൻഞ്ചിനീയർ

Published : May 12, 2019, 10:48 AM ISTUpdated : May 12, 2019, 11:46 AM IST
10 വർഷത്തെ അധ്വാനം; ഹൈ‍ഡ്രജൻ ഇന്ധനമാക്കി ഓക്സിജൻ പുറത്തുവിടുന്ന എൻജിനുമായി തമിഴ്നാട്ടിലെ എൻഞ്ചിനീയർ

Synopsis

'എൻജിൻ വികസിപ്പിച്ചെടുക്കാൻ എനിക്ക് പത്തുവർഷം വേണ്ടി വന്നു. ഇത്തരത്തിലൊരു യന്ത്രം ലോകത്തിൽ തന്നെ ഇതാദ്യമായാണ് രൂപകൽപന ചെയ്യുന്നത്. ഈ എൻജിൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓക്സിജൻ പുറത്തുവിടുന്നതാണ്'- സൗന്തിരാജൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ചെന്നൈ: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓക്സിജൻ പുറത്തുവിടുന്ന എൻജിൻ രൂപകൽപന ചെയ്ത് തമിഴ്നാട്ടിലെ മെക്കാനിക്കൽ എൻഞ്ചിനീയർ. കോയമ്പത്തൂരിലെ സൗന്തിരാജൻ കുമാരസ്വാമി എന്ന എൻഞ്ചിനീയറാണ് ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ എൻജിൻ രൂപകൽപന ചെയ്തത്. ജപ്പാനിലാണ് യന്ത്രത്തിന്റെ അവതരണമെന്ന് സൗന്തിരാജൻ പറഞ്ഞു.

എൻജിൻ വികസിപ്പിച്ചെടുക്കാൻ എനിക്ക് പത്തുവർഷം വേണ്ടി വന്നു. ഇത്തരത്തിലൊരു കണ്ടുപിടിത്തം ലോകത്തിൽ തന്നെ ഇതാദ്യമായാണ് രൂപകൽപന ചെയ്യുന്നത്. ഈ എൻജിൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓക്സിജൻ പുറത്തുവിടുന്നതാണ്- സൗന്തിരാജൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഇന്ത്യയിൽ യന്ത്രം അവതരിപ്പിക്കാനായിരുന്നു തന്റെ സ്വപ്നമെന്നും എന്നാൽ ആരും തന്നെ അവസരം നൽകാത്തത്തിനാൽ ജപ്പാനിലാണ് അവതരണമെന്നും സൗന്തിരാജൻ പറഞ്ഞു. ഇന്ത്യയിൽ പലരുടെയും മുന്നിൽ പോയെന്നും എന്നാൽ ആരും അതിന് തയ്യാറായില്ല. അതുകൊണ്ട് ജപ്പാൻ സർക്കാരിനെ സമീപിക്കുകയായിരുന്നുവെന്നും അവർ അവസരം നൽകിയെന്നും സൗന്തിരാജൻ വ്യക്തമാക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദളപതിക്കൊപ്പമുള്ള രാഹുലിന്‍റെ വൈറൽ റീൽ അപ്രത്യക്ഷം! പിന്നാലെ കേന്ദ്രത്തെ പഴിച്ച് കോൺഗ്രസ്, സാങ്കേതിക പിഴവെന്ന് മന്ത്രാലയം
ഗുജറാത്ത് മോഡലിനെ വാഴ്ത്തി രേവന്ത് റെഡ്ഡി, തമാശ കലർത്തി മോദിയുടെ ഓഫർ, 'നിങ്ങൾ ഞങ്ങളോടൊപ്പം ചേരുന്നതാണ് നല്ലത്'