
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതികൾക്ക് എംകെ സ്റ്റാലിന്റെ പേര് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ, സർക്കാർ പരസ്യത്തിൽ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം എന്നും കോടതി അറിയിച്ചു. ‘ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ അണ്ണാ ഡിഎംകെ എംപി നൽകിയ ഹർജിയിലാണ് ഉത്തരവ്.
സർക്കാർ പരസ്യങ്ങളിൽ മുൻ മുഖ്യമന്ത്രിമാരുടെയോ ഡിഎംകെ സ്ഥാപക നേതാക്കളുടെയോ ചിത്രം ഉൾപ്പെടുത്തരുത്. കൂടാതെ ജീവിച്ചിരിക്കുന്നവരുടെ പേരുകളിൽ ആകരുത് സർക്കാർ പദ്ധതികൾ. നേതാക്കളുടെ പേര് സർക്കാർ പദ്ധതികൾക്ക് നൽകുന്നത് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമായിരിക്കും. ഇതിനർത്ഥം സർക്കാർ പദ്ധതികൾ ഉപേക്ഷക്കണം എന്നല്ലെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് തമിഴ്നാട് സർക്കാരിനും ഡിഎംകെയ്ക്കും നോട്ടീസ് അയച്ചു. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam