
ചെന്നൈ: അദാനിയുടെ സ്മാർട്ട് മീറ്റർ വാങ്ങില്ലെന്ന് തമിഴ്നാട്. ടെണ്ടർ നടപടികൾ തമിഴ്നാട് വൈദ്യുതി വകുപ്പ് റദ്ദാക്കി. 82 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങനായിരുന്നു ടെണ്ടർ. ഉയർന്ന തുക കാരണമാണ് ടെൻഡര്‍ റദ്ദാക്കിയതെന്ന് ടാംഗഡ്‌കോ വ്യക്തമാക്കി. അദാനിക്കെതിരെ അമേരിക്കയിലെ നടപടിക്ക് മുൻപേ ഈ തീരുമാനം എടുത്തതെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നിവയുൾപ്പെടെ എട്ട് ജില്ലകളിൽ 82 ലക്ഷത്തിലധികം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പാക്കേജ് ടെൻഡാറാണ് റദ്ദാക്കിയത്.
അദാനി കമ്പനി ആവശ്യപ്പെട്ട തുക ഉയര്‍ന്നതാണ്. തുടര്‍ന്ന് ചര്‍ച്ചകൾ നടത്തിയിട്ടും വാഗ്ദാനം ചെയ്ത നിരക്ക് സ്വീകാര്യമല്ലാത്തതിനാലാണ് ടെൻഡർ റദ്ദാക്കിയത്. റീടെൻഡർ ഉടൻ പ്രഖ്യാപിക്കും. ഭരണപരമായ കാരണങ്ങളാൽ മറ്റ് മൂന്ന് പാക്കേജുകളുടെ ടെൻഡറുകളും റദ്ദാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ സ്മാർട്ട് മീറ്ററിന് അദാനി ഗ്രൂപ്പ് നിശ്ചയിച്ച വില സംബന്ധിച്ച് വിശദമായ വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിനുള്ള മൂലധനച്ചെലവിന്‍റെ ഒരു ഭാഗം തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് അഡ്വാൻസായി നൽകുമ്പോൾ, ബാക്കി തുക അദാനി ഗ്രൂപ്പ് പ്രതിമാസം ഒരു മീറ്ററിന് നിശ്ചിത നിരക്കിൽ ശേഖരിക്കുന്ന തരത്തിലായിരുന്നു ആലോചനയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam