
ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ ഓഫീസിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. സെക്രട്ടേറിയേറ്റ് പരിസരത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് ചെന്നൈയിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് കോയമ്പത്തൂരിൽനിന്നാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി. രണ്ടു തവണയായി വന്ന ഫോൺ കോളുകളിൽ ഒന്ന് പുരുഷന്റേതും മറ്റേത് സ്ത്രീയുടെയും ശബ്ദമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വീട്ടിൽ ചാവേർ ആക്രമണം നടത്തുമെന്നായിരുന്നു ഫോണിലൂടെ സംസാരിച്ച സ്ത്രീയുടെ ഭീഷണി. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെ നിലപാടിൽ പ്രതിഷേധിച്ചാണ് ബോബ് ആക്രമണമെന്ന് അഞ്ജാതർ പറഞ്ഞു. ഇതേത്തുടർന്ന് സെക്രട്ടേറിയറ്റിന് സമീപവും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam