
ദില്ലി:പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽഹർജി നൽകി തമിഴ്നാട് സർക്കാർ. ഡിസംബറിൽ വടക്കൻ തമിഴ് നാട്ടിലും തെക്കൻ ജില്ലകളിലും കനത്ത നാശം വിതച്ച പ്രളയത്തിന് പിന്നാലെ ,37,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹായിച്ചില്ലെന്നാണ്പരാതി. തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായി ആരോപിക്കുന്നഹർജിയിൽ , കേന്ദ്രത്തിന്‍റേത് ചിറ്റമ്മ നയം ആണെന്നും ആക്ഷേപമുണ്ട് ..ദുരിതം അനുഭവിച്ച തമിഴ് ജനതയുടെ മൌലികാവകാശങ്ങൾ ലംഘിക്കുന്നതായും സർക്കാർ കുറ്റപ്പെടുത്തി.കേന്ദ്ര അവഗണന , ഡിഎംകെ സഖ്യം പ്രധാന പ്രചാരണവിഷയമാക്കിയിരിക്കെയാണ് പുതിയ നീക്കം . സുപ്രീംകോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞയാഴ്ച തൂത്തുക്കുടിയിലെ പ്രചാരണയോഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞിരുന്നു.വരൾച്ചാ സഹായം കേന്ദ്രം നിഷേധിക്കുന്നതിനെതിരെ കർണാടകവുംസുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam