ആദ്യ പോസ്റ്റിങ് ബിഹാറിൽ, കട്ടക്കലിപ്പിൽ കേന്ദ്രീയ വിദ്യാലയം അധ്യാപികയുടെ വീഡിയോ, പിന്നാലെ സസ്പെൻഷൻ

Published : Feb 28, 2025, 09:05 AM IST
ആദ്യ പോസ്റ്റിങ് ബിഹാറിൽ, കട്ടക്കലിപ്പിൽ കേന്ദ്രീയ വിദ്യാലയം അധ്യാപികയുടെ വീഡിയോ, പിന്നാലെ സസ്പെൻഷൻ

Synopsis

ബിഹാറിനെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് അശ്ലീല ഭാഷയിൽ പരാമർശിക്കുകയും ചെയ്തുവെന്നാണ് പരാതി.

പട്ന: ബിഹാറിനെയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെയും കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ബിഹാറിലെ ജെഹനാബാദിലുള്ള കേന്ദ്രീയ വിദ്യാലയത്തിലെ പ്രൈമറി അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. ദിപാലി സാഹ എന്ന അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. ബിഹാറിനെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് അശ്ലീല ഭാഷയിൽ പരാമർശിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇന്ത്യയിലുടനീളം കേന്ദ്രീയ വിദ്യാലയത്തിന് നിരവധി ശാഖകളുണ്ട്. അവർക്ക് എന്നെ എവിടെയും നിയമിക്കാമായിരുന്നു.

ആളുകൾക്ക് അത്ര ഇഷ്ടമല്ലാത്ത കൊൽക്കത്തയിൽ പോലും ജോലി ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. ബംഗാളിലെവിടെയും കുഴപ്പമില്ല. എന്റെ സുഹൃത്തിന് ഡാർജിലിംഗിൽ പോസ്റ്റ് ചെയ്തു. മറ്റൊരു സുഹൃത്തിനെ സിൽച്ചാറിൽ പോസ്റ്റ് ചെയ്തു. വടക്കുകിഴക്ക്, മറ്റൊരു സുഹൃത്തിനെ ബെംഗളൂരുവിൽ പോസ്റ്റ് ചെയ്തു. ഏറ്റവും മോശം മേഖലയിൽ പോസ്റ്റ് ചെയ്യാൻ അവർക്ക് എന്നോട് എന്ത് ശത്രുതയാണുള്ളത്- അധ്യാപിക വീഡിയോയിൽ ചോദിച്ചു. എന്റെ ആദ്യ പോസ്റ്റിംഗ് ഞാൻ എന്നും ഓർക്കും. അവർക്ക് എന്നെ ഗോവയിൽ എവിടെയും പോസ്റ്റ് ചെയ്യാമായിരുന്നു. ഒഡീഷയിലോ ദക്ഷിണേന്ത്യയിലെവിടെയെങ്കിലുമോ പോസ്റ്റ് ചെയ്യാമായിരുന്നു. എനിക്ക് ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. ഹിമാചൽ പ്രദേശിലും എനിക്ക് ഇഷ്ടമാണ്. ആരും പോകാൻ ആഗ്രഹിക്കാത്ത ലഡാക്ക് അവർക്ക് നൽകാമായിരുന്നു. ഞാൻ പോകാൻ തയ്യാറായിരുന്നു! പക്ഷേ അവർ എന്നെ അവിടെ പോസ്റ്റ് ചെയ്തില്ലെന്നും ഇവർ ആരോപിച്ചു. ‌മറ്റൊരു വീഡിയോയിൽ, സാഹ് ബീഹാറിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞു.

Read More... നീലം കോമയിൽ തന്നെ, തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അമേരിക്കയിൽ മകളുടെ അടുത്തെത്താന്‍ വിസ കിട്ടാതെ പിതാവ്

ബീഹാറിന്റെ സ്ഥിതി യഥാർഥത്തിൽ കുഴപ്പത്തിലാണ്. ആളുകൾക്ക് പൗരബോധമില്ല, തമാശയുമില്ല. പൗരബോധം പൂജ്യമാണ്.  ബീഹാർ ഉള്ളതുകൊണ്ട് മാത്രം ഇന്ത്യ ഇപ്പോഴും ഒരു വികസ്വര രാജ്യമാണെന്ന് ഞാൻ കരുതുന്നു. ബീഹാറിനെ ഇന്ത്യയിൽ നിന്ന് നമ്മൾ നീക്കം ചെയ്യുന്ന ദിവസം വികസിത രാഷ്ട്രമാകുമെന്നും അധ്യാപിക പറയുന്നു. വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, അധ്യാപികക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാർ എംപി ശാംഭവി ചൗധരി കേന്ദ്രീയ വിദ്യാലയ സംഗതൻ കമ്മീഷണർക്ക് കത്തയച്ചു. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി