
ദില്ലി : ദില്ലിയിൽ യമുന കരകവിഞ്ഞു . യമുന കര കവിഞ്ഞ് ഒഴുകിയതോടെ ദില്ലിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൃഷിയിടങ്ങളിലും വെള്ളം കയറി . വീടുകൾ വെള്ളത്തിൽ ആയതോടെ ജനങ്ങൾ റോഡിന്‍റെ വശങ്ങളിലേക്ക് താൽകാലികം ആയി മാറി
പാലമില്ല, കഴുത്തറ്റം വെള്ളത്തിൽ മുങ്ങി മൃതദേഹവുമായി ശ്മശാനത്തിലേക്ക്, ഒഡീഷയിലെ ദാരുണ ദൃശ്യം
ഭുവനേശ്വർ : ശക്തമായ മഴയെ തുടർന്ന് ഒഡീഷയിലെ പല ഭാഗങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. കലഹന്ദി ജില്ലയിലെ ഗോലമുണ്ട ബ്ലോക്കിൽ വെള്ളം കയറി ജനവാസം ദുസ്സഹമായിമാറിയിരിക്കുന്നു. ഇതിനിടെ ഗ്രാമത്തിൽ മരണാനന്തര ചടങ്ങ് പോലും നടത്താനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം മരിച്ച ശന്ത റാണ എന്നയാളുടെ മരണാനന്തര ചടങ്ങുകൾക്കായി ഗ്രാമത്തിലുള്ളവർ കഴുത്തറ്റം ഉയർന്ന വെള്ളക്കെട്ടിലൂടെയാണ് ശ്മശാത്തിലേക്ക് നടന്നു നീങ്ങേണ്ടി വന്നത്.
മൃതദേഹം വെള്ളത്തിന് മുകളിൽ കൈകകൾ കൊണ്ട് ഉയർത്തിപ്പിടിച്ചാണ് ഇവരുടെ യാത്ര. മാത്രമല്ല, മഴ നനയാതിരിക്കാൻ വാഴയില വെട്ടിയാണ് ഇവർ ചൂടിയിരിക്കുന്നത്. ഏറെ നാളായി കിടപ്പിലായിരുന്ന ശാന്ത റാണ മരിച്ചത് ചൊവ്വാഴ്ചയാണ്. നാട്ടിൽ പാലമില്ലാ എന്നതാണ് മരണാനന്തര ചടങ്ങുപോലും ഇത്രയും ദുഷ്കരമാകാൻ കാരണം.
ഒഡീഷ സർക്കാർ നിർധനർക്കായി സംസ്കാരച്ചടങ്ങുകൾക്കായി 2000 രൂപ അനുവദിച്ചിരുന്നു. ഹരിശ്ചന്ദ്ര സഹായത യോജന എന്ന പേരിലാണ് പദ്ധതി നാല് വർഷം മുമ്പ് നടപ്പിലാക്കിയത്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ഈ തുക കൈമാറും. എന്നാൽ ഈ പദ്ധതിയിലും അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തെ ഗ്രാമങ്ങളിലൊന്നിൽ 11 പേർ മരിച്ചതായി കണക്കാക്കി പഞ്ചായത്ത് പണം വിനിയോഗിച്ചെങ്കിലും പണം ലഭിച്ചില്ലെന്ന് ആരോപിച്ച് മരിച്ചവരുടെ ഉറ്റവർ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam