
ചെന്നൈ: തമിഴ്നാട് ഈറോഡ് ഈസ്റ്റ് മണ്ഡലം എം എൽ എയും കോൺഗ്രസ് നേതാവുമായ ഇ തിരുമകൻ ഇവേര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 46 വയസ്സായിരുന്നു. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ അന്തരിച്ചു. തമിഴ്നാട് രാഷ്ട്രീയത്തിനും കോൺഗ്രസ് പാർട്ടിക്കും കനത്ത നഷ്ടമാണ് തിരുമകന്‍റെ വിയോഗമെന്ന് ടി എൻ സി സി അധ്യക്ഷൻ കെ എസ് അഴഗിരി പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും ടി എൻ സി സി മുൻ അധ്യക്ഷനുമായ ഇ വി കെ എസ് ഇളങ്കോവന്‍റെ മകനും, സാമൂഹിക പരിഷ്കർത്താവായിരുന്ന പെരിയാർ ഇ വി രാമസ്വാമയുടെ ചെറുമകനുമാണ് തിരുമകൻ.
അനന്ത് അംബാനി മുതൽ ജയ് അൻഷുൽ അംബാനി വരെ: പുതുതലമുറയുടെ വിദ്യാഭ്യാസ യോഗ്യത
അതേസമയം തമിഴ്നാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത നടി ഗായത്രി രഘുറാം ബി ജെ പി വിട്ടു എന്നതാണ്. തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ വ്യക്തിഹത്യയും ആക്രമണവും നടത്തുമ്പോൾ ബി ജെ പി നേതൃത്വം ഇടപെടുന്നില്ല എന്നാരോപിച്ചാണ് നടി പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ബി ജെ പി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളും നടി ഗായത്രി രഘുറാം നടത്തി. ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ നുണയനാണെന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ബി ജെ പിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും നടി ആരോപിച്ചു. അണ്ണാമലൈക്കെതിരെ തെളിവുകളടക്കം നൽകി പൊലീസിൽ പരാതി നൽകുമെന്നും ഗായത്രി രഘുറാം ട്വീറ്റ് ചെയ്തു. അടുത്തിടെ ട്വിറ്ററിൽ നടത്തിയ ചില പ്രതികരണങ്ങളുടെ പേരിൽ ഗായത്രി രഘുറാമിനെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. ട്വിറ്ററിലൂടെ തന്നെയാണ് രാജി പ്രഖ്യാപനവും നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam