കൊവിഡ് ഭയം; മാതാപിതാക്കൾ നാലുമാസത്തിലധികം അപ്പാര്‍ട്ട്മെന്‍റില്‍ അടച്ചിട്ട മൂന്നു കുട്ടികളെ മോചിപ്പിച്ചു

Web Desk   | Asianet News
Published : Sep 03, 2020, 04:48 PM ISTUpdated : Sep 03, 2020, 11:07 PM IST
കൊവിഡ് ഭയം; മാതാപിതാക്കൾ നാലുമാസത്തിലധികം അപ്പാര്‍ട്ട്മെന്‍റില്‍ അടച്ചിട്ട മൂന്നു കുട്ടികളെ മോചിപ്പിച്ചു

Synopsis

ഇവർ തമ്മിൽ പരസ്പരം കാണാനുള്ള അവസരവും നൽകിയിരുന്നില്ല. ഓരോരുത്തരെയും സ്വന്തം റൂമുകളിലാക്കി ഭക്ഷണം അവിടേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്.

സ്വീഡൻ: കൊറോണ വൈറസ് ബാധയുണ്ടാകുമെന്ന് ഭയന്ന് മാതാപിതാക്കൾ നാലുമാസമായി വീടിനുള്ളിൽ പൂട്ടിയിട്ട മൂന്നു കുട്ടികളെ രക്ഷപ്പെടുത്തി. പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ള മൂന്നു കുട്ടികളെയാണ് മാർച്ച് മുതൽ ജൂലൈ വരെയുള്ള നാലുമാസക്കാലം അപാർട്ട്മെന്റിൽ അടച്ചിട്ടത്. പുറത്തിറങ്ങുന്നതിൽ നിന്നും കർശനമായ വിലക്കാണ് കുട്ടികൾക്ക് നൽകിയത്. ഇവർ തമ്മിൽ പരസ്പരം കാണാനുള്ള അവസരവും നൽകിയിരുന്നില്ല. ഓരോരുത്തരെയും സ്വന്തം റൂമുകളിലാക്കി ഭക്ഷണം അവിടേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്. വാതിൽ അടച്ചിട്ടിരുന്നതിനാൽ ആർക്കും പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ലെന്നും തെക്കൻ സ്വീഡനിലെ ജോങ്കോപിം​ഗ് അഡ‍്മിനിസ്ട്രേറ്റീവ് കോടതി വ്യക്തമാക്കി. 

അതേ സമയം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ പോലെ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളൊന്നും തന്നെ സ്വീഡനിൽ നടപ്പിലാക്കിയിരുന്നില്ല. കൂടാതെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്കൂ‌ളുകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. സ്വീഡനിലെ ജനസംഖ്യയുമായി താരതമ്യപ്പെടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്കാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് പത്ത് ലക്ഷം പേരിൽ 575 പേരാണ് കൊവിഡ് മരണത്തിന് കീഴടങ്ങുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു