
കൊല്‍ക്കത്ത:പശ്ചിമബംഗാള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മിന്നും നേട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. നാല്‍പതിനായിരത്തിലേറെ ഗ്രാമപഞ്ചായത്തുകളില്‍ തൃണമൂല്‍ ആധിപത്യം നേടി. പഞ്ചായത്ത് സമിതികളിലും, ജില്ലാ പരിഷത്തുകളിലും തൃണമൂലിനാണ് ആധിപത്യം. ബിജെപി രണ്ടാമതും, കോണ്‍ഗ്രസ് സിപിഎം ഐഎസ്എഫ് സഖ്യം മൂന്നാമതുമെത്തി. പതിവ് പോക്കറ്റുകള്‍ ബിജെപിയെ തുണച്ചപ്പോള്‍, തൃണമൂലിന് ആധിപത്യമുണ്ടായിരുന്ന ചില ന്യൂനപക്ഷമേഖലകളടക്കം കോണ്‍ഗ്രസ് സിപിഎം സഖ്യത്തോടൊപ്പം ചേര്‍ന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകിക്കഴിഞ്ഞെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍സെക്രട്ടറി അഭിഷേക് ബാനര്‍ജി പ്രതികരിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെട്ടെന്നാണ് ബിജെപിയുടെ പ്രതികരണം. ഇതിനിടെ ബംഗാളിലെ സാഹചര്യം വിലയിരുത്താന്‍ മുന്‍ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ നേതൃത്വത്തില്‍ ബിജെപിയുടെ വസ്തുതാന്വേഷണ സമിതി സംസ്ഥാനത്തെത്തി. അക്രമസംഭവങ്ങളുടെ തുടര്‍ച്ചായി ഇന്ന് ഐഎസ്എഫ് പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. ഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam