ആബെയുടെ കൊലപാതകം ചൂണ്ടിക്കാട്ടി അ​ഗ്നിപഥിൽ കേന്ദ്രത്തിന് തൃണമൂൽ കോൺ​ഗ്രസിന്റെ മുന്നറിയിപ്പ്

Published : Jul 11, 2022, 02:55 PM ISTUpdated : Jul 11, 2022, 03:00 PM IST
ആബെയുടെ കൊലപാതകം ചൂണ്ടിക്കാട്ടി അ​ഗ്നിപഥിൽ കേന്ദ്രത്തിന് തൃണമൂൽ കോൺ​ഗ്രസിന്റെ മുന്നറിയിപ്പ്

Synopsis

നാലുവർഷത്തെ സേവന കാലാവധി കഴിഞ്ഞാൽ അഗ്നിവീരന്മാർക്കും പെൻഷൻ ലഭിക്കില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

കൊൽക്കത്ത: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി അ​ഗ്നിപഥ് പദ്ധതിക്കെതിരെ തൃണമൂൽ കോൺ​ഗ്രസ്. ഷിൻസോ ആബെയെ കൊലപ്പെടുത്തിയത് ഷോർട്ട് സർവീസ് മുൻ സൈനികനാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അഗ്നിപഥ് പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിന് തൃണമൂൽ കോൺഗ്രസ് മുന്നറിയിപ്പ് നൽകിയത്. പ്രതിരോധ മേഖയിൽ താൽക്കാലികമായി കുറച്ച് കാലത്തേക്ക് സൈനികരെ തെരഞ്ഞെടുക്കുന്നതിന്റെ അപകട സാധ്യതകളെയാണ് കൊലപാതകം അടിവരയിടുന്നതെന്ന് പാർട്ടി മുഖപത്രം അവകാശപ്പെട്ടു.

അതേസമയം, തൃണമൂലിന്റെ മുന്നറിയിപ്പ് ബിജെപി തള്ളി. ഇത്തരമൊരു സംഭവത്തിൽ ഒരു ഇന്ത്യൻ മുൻ സൈനികരും ഉൾപ്പെട്ടിട്ടില്ലെന്ന് ബിജെപി പറഞ്ഞു. വിമുക്തഭടന്റെ കൈകൊണ്ടുള്ള ആബെയുടെ മരണം അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയത്തെ സാധൂകരിക്കുക ചെയ്തതെന്ന് തൃണമൂൽ കോൺ​ഗ്രസിന്റെ മുഖപത്രമായ 'ജാഗോ ബംഗ്ലാ' (ഉണരുക, ബംഗാൾ) ലേഖനത്തിൽ പറഞ്ഞു.

അക്രമിക്ക് മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിലെ ജോലി നഷ്ടപ്പെട്ടു. അയാൾക്ക് പെൻഷനൊന്നും ലഭിച്ചില്ല. നാലുവർഷത്തെ സേവന കാലാവധി കഴിഞ്ഞാൽ അഗ്നിവീരന്മാർക്കും പെൻഷൻ ലഭിക്കില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി. അഗ്നിപഥ് പദ്ധതിയുടെ പേരിൽ ബിജെപി തീകൊണ്ട് കളിക്കുകയാണ്. ജപ്പാനിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ കണ്ടു. മുൻ പ്രധാനമന്ത്രിയെ ഒരു മുൻ സൈനികൻ കൊലപ്പെടുത്തി- ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി, ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല
ലക്ഷദ്വീപിലെ വാഹന നിയന്ത്രണം തത്കാലമില്ലെന്ന് ഭരണകൂടം; ഹർജികൾ രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും