കടുപ്പിച്ച് വിജയ് സർക്കാർ: മദ്രാസ് ഹൈക്കോടതി പരിധികൾ ലംഘിച്ചെന്ന് വാദം; സുപ്രീം കോടതിയിൽ ഗോവധ നിരോധനത്തിനെതിരെ അപ്പീൽ ഹർജി

Published : Jul 02, 2026, 08:17 AM IST
Vijay

Synopsis

ബക്രീദ് ദിനത്തിലടക്കം പശുക്കളെ അറുക്കുന്നത് പൂർണ്ണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ സമ്പൂർണ്ണ നിരോധനം നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, ഹർജിക്കാരൻ ആവശ്യപ്പെടാത്ത കാര്യങ്ങളിലാണ് വിധി പറഞ്ഞതെന്നും സർക്കാർ വാദിക്കുന്നു.

ചെന്നൈ: ബക്രീദ് ദിനത്തിലടക്കം സംസ്ഥാനത്ത് പശുക്കളെ അറുക്കുന്നത് പൂർണ്ണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിഷയത്തിന്റെ പരിധികൾ ലംഘിച്ചാണ് ഇത്തരമൊരു സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഹർജിയിൽ ആരോപിക്കുന്നു. കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് പശുക്കളെ അറുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് 'ഹിന്ദു മക്കൾ കക്ഷി' ജനറൽ സെക്രട്ടറി കെ. സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് മെയ് 27-ന് ഉത്തരവിട്ടത്.

പൊതുസ്ഥലങ്ങളിലെ അറവ് തടയുന്നതിന് പകരം, സംസ്ഥാനത്തുടനീളം അംഗീകൃത കശാപ്പുശാലകളിൽ പോലും പശുക്കളെ അറുക്കാൻ പാടില്ലെന്ന സമ്പൂർണ്ണ നിരോധനമാണ് കോടതി പ്രഖ്യാപിച്ചത്. ഹർജിക്കാരൻ ആവശ്യപ്പെടാത്ത കാര്യങ്ങളിലാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നതെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കാനും പൊതുസ്ഥലങ്ങളിലെ കശാപ്പ് തടയാനും മാത്രമേ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നുള്ളൂ. കൂടാതെ, നിലവിലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമം (1958) അനുസരിച്ച് 10 വയസ്സിന് മുകളിൽ പ്രായമുള്ളതും, പ്രജനനത്തിനോ ജോലിക്കോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ കൃത്യമായ സർട്ടിഫിക്കറ്റോടെ അറുക്കാൻ അനുമതിയുണ്ട്. ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കശാപ്പ് നിയന്ത്രിക്കുകയാണ് വേണ്ടതെന്നും സർക്കാർ വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവിന്മേൽ അടിയന്തര സ്റ്റേ അനുവദിക്കണമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചു, പക്ഷേ എല്ലാം പൊളിച്ചത് ആ സംശയം, ഭാര്യ അറസ്റ്റിൽ
കേന്ദ്രത്തിന്റെ ഭീഷണിക്കിടെ 'പുതിയ' പ്രത്യേകതകൾ അക്കിമിട്ട് നിരത്തി വാട്സാപ്പ്,' യൂസർ നെയിം ഫീച്ചർ പ്രയോഗത്തിൽ വന്നിട്ടില്ല'