
ഭോപ്പാല്‍: എംബിബിഎസ് പാഠപുസ്തകം ഹിന്ദിയില്‍ പുറത്തിറങ്ങി .ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാഠപുസ്തകം പുറത്തിറക്കിയത്. ഉന്നത വിദ്യഭ്യാസത്തിന് ഹിന്ദി മാധ്യമമാക്കാനുളള മധ്യപ്രദേശ് സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് എംബിബിഎസിന്‍റെ മൂന്ന് പുസ്തകങ്ങള്‍ ഹിന്ദിയിലാക്കിയത്. തീരുമാനം ചരിത്രപരമെന്ന് വിശേഷിപ്പിച്ച അമിത് ഷാ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ മാതൃഭാഷ പഠിക്കാന്‍ പ്രധാനമന്ത്രി മികച്ച അവസരമൊരുക്കുകയാണന്ന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും , കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം ഹിന്ദി മുഖ്യമാധ്യമമാക്കണമെന്ന് പാര്‍ലമെന്‍ററി സമിതി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇംഗ്ലീഷ് അറിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ മെഡിക്കൽ കോളേജുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വെളിപ്പെടുത്തി . ഡോക്‌ടർമാർക്ക് കുറിപ്പടിയുടെ മുകളിൽ 'ശ്രീ ഹരി' എന്ന് എഴുതാമെന്നും തുടർന്ന് മരുന്നുകളുടെ പട്ടിക ഹിന്ദിയിൽ എഴുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുന്ന, രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഒരു ഗ്രാമത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്ക് പോലും തോന്നുന്നു, സ്വത്ത് വിറ്റാലും കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ പഠിപ്പിക്കണമെന്ന്. ഇംഗ്ലീഷ് അറിയാത്തതിനാൽ ഒരു വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് താൻ കണ്ടതാണ്. തങ്ങളുടെ കുട്ടികളുടെ, ഹിന്ദിയോടുള്ള മനോഭാവം മുതിർന്നവർ മാറ്റണമെന്നും ഭാഷയിൽ അഭിമാനം തോന്നുകയും അത് എളുപ്പത്തിൽ അംഗീകരിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭോപ്പാലിൽ നിന്ന് ഒരു പുതിയ യുഗം ആരംഭിക്കുകയാണ്, സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിൽ നൽകാനുള്ള നീക്കത്തെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. "ഓരോ ഗ്രാമത്തിനും ഒരു ഡോക്ടറെ വേണം. എന്താണ് പ്രശ്നം? ഹിന്ദിയിൽ കുറിപ്പടി എഴുതും. ക്രോസിൻ എന്ന മരുന്ന് എഴുതേണ്ടി വന്നാൽ കുറിപ്പിന് മുകളിൽ ശ്രീ ഹരി എന്ന് എഴുതിയിട്ട് ഹിന്ദിയിൽ എഴുതും," അദ്ദേഹം പറഞ്ഞു. , ഇത് ഒരാളുടെ മാതൃഭാഷയിൽ അഭിമാനം സ്ഥാപിക്കാനുള്ള പരിപാടിയാണെന്നും ആളുകളുടെ ചിന്താഗതി മാറ്റുന്നതിനുള്ള നാഴികക്കല്ലായ സംഭവമാണെന്നും ചൗഹാൻ പറഞ്ഞു.
70 വയസ് വരെയുള്ള എല്ലാവരും ഹിന്ദി സാക്ഷരര്‍; സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാനൊരുങ്ങി ചേളന്നൂർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam