
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം ശക്തമായി തുടരുന്നു. റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്ക് മുന്നോടിയായി കർഷകർ ഇന്ന് ദില്ലി അതിർത്തിക്ക് ചുറ്റും ട്രാക്ടർ പരേഡ് നടത്തും. കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ റാലി നടത്താനാണ് കർഷകരുടെ തീരുമാനം.
രാവിലെ പതിനൊന്ന് മണിയോടെ ആയിരത്തിലധികം ട്രാക്ടറുകൾ ദേശീയ പാതയിൽ റാലി നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. സമരം നടക്കുന്ന സിംഗു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ നിന്ന് കർഷകർ ട്രാക്ടറുകൾ പുറപ്പെടും. നാല് ഇടങ്ങളിൽ നിന്ന് പുറപ്പെടുന്ന കർഷകർ ദേശീയ പാതയിൽ കണ്ടു മുട്ടിയതിന് ശേഷം തിരിച്ചു പോകുമെന്നാണ് അറിയിപ്പ്.
എന്നാൽ ട്രാക്ടർ റാലിക്ക് ഹരിയാന പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. നാളെയാണ് കർഷകരും സർക്കാരും തമ്മിൽ എട്ടാം വട്ട ചർച്ച നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam