ടിവികെ കരൂർ റാലി ദുരന്തം: വിജയ്‌യെ കുറ്റപ്പെടുത്താതെ ബിജെപി; നേതാക്കളുടെ മനസിലിരിപ്പ് എന്ത്?

Published : Sep 28, 2025, 09:26 AM IST
Actor Vijay TVK Karur Rally Stampede

Synopsis

ടിവികെ കരൂർ റാലി ദുരന്തത്തിൽ വിജയ്‌യുടെ പേര് പറയാതെയാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്. ടിവികെ എൻഡിഎക്ക് ഒപ്പം ചേരുമെന്ന പ്രതീക്ഷയാണോ ബിജെപിയുടെ മൗനത്തിന് കാരണമെന്നാണ് ഉയരുന്ന ചോദ്യം. ഡിഎംകെയും കോൺഗ്രസും വിജയ്‌യെ കുറ്റപ്പെടുത്തി

ചെന്നൈ: രാജ്യത്തെ നടുക്കിയ ടിവികെ കരൂർ റാലി ദുരന്തത്തിൽ ഡിഎംകെയും കോൺഗ്രസും വിജയ്‌യെ കുറ്റപ്പെടുത്തുമ്പോൾ കരുതലോടെ പ്രതികരിക്കുകയാണ് ബിജെപി. വിജയ്‌യുടെ പേര് പറയാതെയാണ് ബിജെപി പ്രതികരിച്ചത്. വിജയ്‌യുടെ പേര് പറഞ്ഞില്ലെന്ന് മാത്രമല്ല, കരൂർ റാലി ദുരന്തത്തിൽ വിജയ്‌യെ കുറ്റപ്പെടുത്താനും തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾ തയ്യാറായില്ല. ടിവികെ എൻഡിഎക്ക് ഒപ്പം ചേരുമെന്ന പ്രതീക്ഷയാണോ ബിജെപിയുടെ മൗനത്തിന് കാരണമെന്നാണ് ഉയരുന്ന ചോദ്യം.

വിജയ്‌യും ടിവികെ നേതാക്കളുമാണ് ദുരന്തത്തിന് ഉത്തരവാദികളെന്ന് ഡിഎംകെ കുറ്റപ്പെടുത്തുന്നു. ആൾക്കൂട്ട ദുരന്തം വരുത്തിവച്ച വിജയ്‌‌യെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. എന്നാൽ ഈ സമയത്താണ് തങ്ങൾക്കെതിരെ പ്രസംഗത്തിലെല്ലാം വിമർശനം ഉന്നയിച്ച വിജയ്ക്കെതിരെ ബിജെപിയുടെ മൗനം. ദുരന്തത്തിൽ പ്രതികരിച്ച ബിജെപി ദേശീയ നേതാക്കളാരും വിജയ്‌യുടെ പേരെടുത്ത് പറഞ്ഞില്ല. തമിഴ്നാട് ബിജെപിയിലെ കരുത്തനായ നേതാവ് അണ്ണാമലൈ, ദുരന്തം പൊലീസിൻ്റെ പിടിപ്പുകേടെന്നാണ് കുറ്റപ്പെടുത്തിയത്.

ബിജെപിയുടെ തമിഴ്നാട് വിശാല പദ്ധതിയുടെ ഭാഗമാണോ ഈ മൗനമെന്നാണ് ഉയരുന്ന ചോദ്യം. എന്നും ബിജെപിയുടെ സ്വപ്നഭൂമിയാണ് തമിഴകം. തമിഴ്നാടിന്‍റെ പാരമ്പര്യം പേറിയ ചെങ്കോൽ കയ്യിലെടുത്ത മോദി, തഞ്ചാവൂരും രാമനാഥപുരവും രാമേശ്വരവും ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ പലതവണ സന്ദർശിച്ചു. ഉപരാഷ്ട്രപതിയായി തമിഴ്നാട്ടിൽ നിന്നുള്ള ആളെ അവരോധിച്ചു.

എഐഎഡിഎംകെയുടെ പിന്തുണ കൊണ്ട് മാത്രം ഭരണം പിടിക്കാനാകില്ലെന്ന് അറിയുന്ന ബിജെപി, ടിവികെ രൂപംകൊണ്ടത് മുതൽ ഇവിടേക്ക് നോട്ടം വച്ചിരിക്കുകയാണ്. അതുകൊണ്ടുകൂടിയാണ് എല്ലാ വേദിയിലും മോദിയെ വിജയ് ശക്തമായി ആക്രമിക്കുമ്പോഴും തിരിച്ചടിക്കാൻ കിട്ടിയ അവസരത്തിൽ ബിജെപി അനങ്ങാതിരിക്കുന്നത്. ആപത്ഘട്ടത്തിൽ സഹായിച്ചു എന്ന തരത്തിൽ ഭാവിയിൽ വിജയ് നന്ദി പ്രകടിപ്പിക്കുമെന്നാണോ ബിജെപി പ്രതീക്ഷിക്കുന്നതെന്നാണ് ചോദ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി
ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലന്‍സ്, ചെലവ് കുറവ്; ആശങ്കയില്ലാതെ ബിജെപി അധ്യക്ഷ പദത്തിൽ നിതിൻ നബിന്‍