കരൂര്‍ ദുരന്തത്തിന് പിന്നാലെ ഒളിച്ചോടിയെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിജയ് കരൂരിലേക്ക്; ഈയാഴ്ച എത്തും

Published : Oct 05, 2025, 05:54 AM IST
Thalapathy-Vijay-On-Karur

Synopsis

അപകടതിനുപിന്നാലെ കരൂരിൽ നിന്ന് ഒളിച്ചോടിയെന്ന പഴികെട്ട വിജയ് ഈയാഴ്ച കരൂരിലെത്തും. അതേസമയം, പൊലീസ് അനുമതി തേടുമോയെന്ന് വ്യക്തമല്ല. വിജയ്‍യുടെ നേതൃപാടവത്തെ അടക്കം കോടതി ചോദ്യം ചെയ്തടോടെയാണ് പെട്ടെന്നുള്ള നീക്കങ്ങൾ

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂരിൽ എത്തും. എന്നാൽ, സന്ദർശനത്തിന് പൊലീസിന്‍റെ അനുമതി തേടുമോയെന്ന് വ്യക്തമല്ല. അതേസമയം വിജയ്‍യുടെ അറസ്റ്റ് ആലോചനയിൽ ഇല്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. അപകടതിനുപിന്നാലെ കരൂരിൽ നിന്ന് ഒളിച്ചോടിയെന്ന പഴികെട്ട വിജയ് ദുരന്തഭൂമിയിലേക്ക് ഉടൻ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അനുമതി തേടി പൊലീസിനെയോ മദ്രാസ് ഹൈക്കോടതിയേയോ സമീപിച്ചിരുന്നില്ല. മറ്റ് രാഷ്ട്രീയ പാർട്ടിക്കളുടെയെല്ലാം ദേശീയ നേതാക്കൾ അടക്കം വന്നുപോയിട്ടും വിജയ് നീലങ്കരയിലെ വീട്ടിൽ തുടരുന്നത് വിമർശിക്കപ്പെട്ടിരുന്നു. വിജയ്‍യുടെ നേതൃപാടവത്തെ അടക്കം കോടതി ചോദ്യം ചെയ്തടോടെയാണ് പെട്ടെന്നുള്ള നീക്കങ്ങൾ. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം വിജയ് കരൂരിൽ എത്തുമെന്നാണ് ടിവികെ പ്രാദേശിക നേതാക്കൾ നൽകുന്ന സൂചന. മരണം അടഞ്ഞവരുടെ കുടുംബാംഗങ്ങളെ ടിവികെ നേതാക്കൾ ബന്ധപ്പെട്ടു തുടങ്ങി. വിജയ് വരും മുൻപ് വീടുകൾ സന്ദർശിക്കരുതെന്ന നിർദേഹം കരൂർ വെസ്റ്റ് ജില്ലാ ഘടകത്തിനു ലഭിച്ചിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. അതേസമയം, വിജയ് ക്കെതിരെ ഉടൻ നടപടി ഇല്ലെന്ന സൂചന മുതിർന്ന മന്ത്രിമാർ തനെ നൽകി. വ്യക്തമായ തെളിവുകൾ ഇല്ലാതെ ആരെയും അറസ്റ്റ് ചെയുന്ന സമീപനം ഡിഎംകെ സർക്കാരിനില്ലെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം
സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന