മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം

Published : Dec 09, 2025, 03:39 AM IST
Bengaluru Malayali woman

Synopsis

ക്യാബ് ഡ്രൈവറുമായുള്ള അടുപ്പം ആൺസുഹൃത്തിൽ നിന്ന് മറച്ചുവെക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

ബംഗളൂരു: ക്യാബ് ഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ വൻ വഴിത്തിരിവ്. പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി. മലയാളി യുവതിയായിരുന്നു പരാതി നൽകിയത്. ക്യാബ് ഡ്രൈവറുമായുള്ള അടുപ്പം യുവതിയുടെ ആൺ സുഹൃത്ത് കണ്ട് പിടിച്ചപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനായിരുന്നു വ്യാജ ആരോപണം ഉന്നയിച്ചത്. യാത്രക്കായി വിളിച്ചുകൊണ്ടിരുന്ന ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം നടത്തിയെന്ന മലയാളി യുവതിയുടെ പരാതി ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആ കേസിലാണ് ഒടുവിൽ യാഥാർത്ഥ്യം പുറത്ത് വന്നിരിക്കുന്നത്.

സംഭവം ഇങ്ങനെ

ബെംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറെ പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്തു. ഇരുവരും ഒന്നിച്ച് നൈറ്റ് ക്ലബ്ബിൽ പോവുകയും പിന്നീട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. പിന്നീട് യുവതി കേരളത്തില്‍ എത്തിയപ്പോഴാണ് നാട്ടിലെ ആൺ സുഹൃത്ത് കഴുത്തിൽ മുറിപ്പാട് കാണുന്നത്. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാബ് ഡ്രൈവറും കൂട്ടാളികളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു മറുപടി. ഇത് വിശ്വസിച്ച ആൺ സുഹൃത്ത് യുവതിയുമായി ബെംഗളൂരുവിലെത്തി മഡിവാള പൊലീസിൽ പരാതിയുമായെത്തി. കേസ് ബാനസ് വാടി പോലീസിന് കൈമാറി. പ്രാഥമികമായി വിവരങ്ങൾ ആരാഞ്ഞതോടെ തന്നെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നത് എന്ന് പോലീസിന് വ്യക്തമായി. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ