ആശുപത്രി മോർച്ചറിയിൽ രണ്ട് മൃതദേഹങ്ങൾക്ക് കണ്ണ് നഷ്ടമായി; എലി കടിച്ചെന്ന് റിപ്പോർട്ട്, ​ഗുരുതരമായ അശ്രദ്ധ

Published : Jan 21, 2023, 04:46 PM ISTUpdated : Jan 21, 2023, 04:47 PM IST
 ആശുപത്രി മോർച്ചറിയിൽ രണ്ട് മൃതദേഹങ്ങൾക്ക് കണ്ണ് നഷ്ടമായി; എലി കടിച്ചെന്ന് റിപ്പോർട്ട്, ​ഗുരുതരമായ അശ്രദ്ധ

Synopsis

സാഗർ ജില്ലാ ആശുപത്രിയിലെ മൃതദേഹങ്ങളുടെ കണ്ണുകൾ എലികൾ കടിച്ചുകീറിയതായാണ് വിവരം. ആദ്യ കേസ് ജനുവരി 4 നും രണ്ടാമത്തേത് ജനുവരി 19 നും ആണ് റിപ്പോർട്ട്.

ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രി മോർച്ചറിയിൽ നിന്ന് 15 ദിവസത്തിനുള്ളിൽ രണ്ട് മൃതദേഹങ്ങളിൽ നിന്ന് ഓരോ കണ്ണ്  കാണാതായി. സാഗർ ജില്ലാ ആശുപത്രിയിലെ മൃതദേഹങ്ങളുടെ കണ്ണുകൾ എലികൾ കടിച്ചുകീറിയതായാണ് വിവരം. ആദ്യ കേസ് ജനുവരി 4 നും രണ്ടാമത്തേത് ജനുവരി 19 നും ആണ് റിപ്പോർട്ട്.

അമേത് ഗ്രാമത്തിലെ 32 കാരനായ മോത്തിലാലിന്റേതാണ് ഒരു മൃതദേഹം. ഒരു ഫാമിൽ ബോധരഹിതനായി വീണ മോത്തിലാലിനെ  കുടുംബാംഗങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ ഒപിഡിയിൽ മരിച്ചതായി സ്ഥിരീകരിച്ചു. രാവിലെ പോസ്റ്റ്‌മോർട്ടത്തിനായി ഡോക്ടർ എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടത്. ആ സമയം ഡീപ് ഫ്രീസറിന്റെ തകരാർ മൂലം മൃതദേഹം മോർച്ചറിയിൽ തുറന്ന മേശപ്പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.

25 കാരനായ രമേഷ് അഹിവാറിന്റേതാണ് രണ്ടാമത്തെ മൃതദേഹം. രമേഷിനെ ജനുവരി 16 ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായത്തോടെ ചികിത്സ നൽകുകയും ചെയ്തു. പിറ്റേന്ന് രാത്രി മരിച്ചു. ആരെയും അറിയിക്കാതെ ജനുവരി 15ന് രമേശ് എങ്ങോട്ടോ പോയിരുന്നു. അടുത്ത ദിവസം പരിക്കേറ്റ നിലയിൽ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. വിഷയം മെഡിക്കോ ലീഗൽ ആയതിനാൽ ആശുപത്രി മാനേജ്‌മെന്റ് രണ്ടുതവണ പൊലീസിനെ വിളിച്ചു. ജനുവരി 19ന് ഡീപ് ഫ്രീസറിൽ നിന്ന് മൃതദേഹം പുറത്തെടുക്കുമ്പോൾ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. മൃതദേഹം സാധാരണഗതിയിൽ പ്രവർത്തിക്കുന്ന മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ജില്ലാ ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.അഭിഷേക് താക്കൂർ പറഞ്ഞു. മൃതദേഹത്തിന്റെ കണ്ണിൽ എലി കടിച്ചുകീറാനുള്ള സാധ്യതയിലേക്കാണ് പ്രാഥമികാന്വേഷണം വിരൽചൂണ്ടുന്നത്. മോർച്ചറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ  ഡോ. മംമ്ത തിമോരി, സിവിൽ സർജൻ ഡോ. ജ്യോതി ചൗഹാൻ ഉൾപ്പെടെ നാല് മെഡിക്കൽ ഓഫീസർമാർക്ക് നോട്ടീസ് നൽകുകയും 48 മണിക്കൂറിനുള്ളിൽ മറുപടി തേടുകയും ചെയ്തിട്ടുണ്ട്.

Read Also: 'ജീവനുള്ള കാലത്തോളം പോരാടും'; തനിക്കെതിരായ ആരോപണങ്ങൾക്ക് ബിജെപിക്ക് മറുപടിയുമായി സ്വാതി മലിവാൾ

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ