വളർത്തു നായകൾ തമ്മില്‍ കടിപിടി, അയല്‍പക്കത്തുള്ളവര്‍ തമ്മില്‍ തര്‍ക്കം, വെടിവെപ്പ്, രണ്ടു മരണം

Published : Aug 18, 2023, 01:19 PM ISTUpdated : Aug 18, 2023, 02:30 PM IST
വളർത്തു നായകൾ തമ്മില്‍ കടിപിടി, അയല്‍പക്കത്തുള്ളവര്‍ തമ്മില്‍ തര്‍ക്കം, വെടിവെപ്പ്, രണ്ടു മരണം

Synopsis

പരിക്കേറ്റ ആറു പേര്‍ ആശുപത്രിയിൽ. വെടിയുതിർത്ത ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ രജ്പാൽ രജാവത്ത്  അറസ്റ്റില്‍

ഇന്‍ഡോര്‍:മധ്യപ്രദേശിൽ വളർത്തു നായകളുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത ബാങ്ക് സുരക്ഷാ ജീവനക്കാരനായ രജ്പാൽ രജാവത്തിനെ പൊലീസ് അറസ്റ്റു ചെയ്തു.ഇൻഡോറിലെ കൃഷ്ണബാഗ് കോളനിയിൽ വ്യാഴാഴ്ചയാണ് രണ്ടുപേരുടെ ജീവനെടുത്ത വെടിവെപ്പ് നടന്നത്. ബാങ്ക് സുരക്ഷാ ജീവനക്കാരനായ രജ്പാൽ രജാവത്തിൻറെയും അയൽവാസിയുടെയും വളർത്തു നായകൾക്കിടയിൽ കടിപടി നടന്നു. ഇത് രജാവത്തിനും അയൽവാസിക്കും ഇടയിലെ തർക്കത്തിന് ഇടയാക്കി. രജാവത്തിനെ എതിർത്ത് കൂടുതൽ പേർ സ്ഥലത്തെത്തി.   പ്രകോപിതനായി വിട്ടീലേക്ക് കയറിപോയ രജാവത്ത്  തോക്കെടുത്ത് ആദ്യം ആകാശത്തേക്ക് വെടിവെച്ചു. പിന്നീട്  വീടിനു മുന്നിൽ നിന്നിരുന്നവർക്ക് നേരെ ഇയാൾ വെടിയുതിർത്തു.   

വെടിയേറ്റ വിമൽ, രാഹുൽ എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ ആറുപേർ ചികിത്സയിലാണ്.  രജാവത്തിനെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. രജാവത്തിന്‍റെ  തോക്കിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും ഇത് റദ്ദാക്കിയെന്നും പൊലീസ് അറിയിച്ചു.  . രജാവത്തും അയൽക്കാരനും  മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സാക്ഷികൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ഇൻഡോർ അഡീഷണൽ ഡിസിപി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരക്കേറിയ ജങ്ഷനിൽ ഒന്നൊന്നായി ഡസനോളം ബൈക്കുകൾ റോഡിൽ തെന്നി വീണുകൊണ്ടിരുന്നു, നടുക്കുന്ന വീഡിയോ, റോഡിലെ മാലിന്യം വില്ലൻ
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്