കർണാടകയിൽ കാളയോട്ടമത്സരത്തിനിടെ രണ്ട് മരണം; പരിപാടിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ്

Published : Oct 31, 2022, 12:22 AM IST
  കർണാടകയിൽ കാളയോട്ടമത്സരത്തിനിടെ രണ്ട് മരണം; പരിപാടിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ്

Synopsis

കാളയോട്ടം നടത്താൻ പോലീസ് വകുപ്പിൽ നിന്ന് സംഘാടകർ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ദീപാവലിയോടനുബന്ധിച്ചാണ് ഹോറി ഹബ്ബയുടെ ഭാഗമായി കാളയോട്ടം നടത്തുന്നത്. 

ബം​ഗളൂരു:  കർണാടകയിൽ കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ രണ്ട് പേർ കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ടത്. 
 
ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തിൽ പ്രശാന്തും (36)  സൊറാബ താലൂക്കിലെ ജേഡ് ഗ്രാമത്തിൽ ആദിയുമാണ് (20)  ഹോരി ഹബ്ബയ്ക്കിടെ കൊല്ലപ്പെട്ടത്. കാളയോട്ടം നടത്താൻ പോലീസ് വകുപ്പിൽ നിന്ന് സംഘാടകർ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ദീപാവലിയോടനുബന്ധിച്ചാണ് ഹോറി ഹബ്ബയുടെ ഭാഗമായി കാളയോട്ടം നടത്തുന്നത്. 

കാളയോട്ടം നടത്താൻ സംഘാടകർ അനുമതി വാങ്ങാത്തതിനാൽ രണ്ട് സംഭവങ്ങളെ കുറിച്ചും പൊലീസിന് അറിവുണ്ടായിരുന്നില്ലെന്ന് ശിവമോഗ എസ്പി മിഥുൻ കുമാർ ജികെ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര  പറഞ്ഞു. ഇതൊരു പരമ്പരാഗത കായിക വിനോദമാണ്. മരണമുണ്ടായെങ്കിൽ പൊലീസ് അത് പരിശോധിക്കും. ഇത്തരം പരിപാടികൾക്ക് സംഘാടകർ മുൻകരുതലുകൾ എടുക്കണം. വിഷയം ജില്ലാ പൊലീസുമായി ചർച്ച ചെയ്യും. പരാതി ലഭിച്ചാൽ അവർ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.  

Read Also: ഗുജറാത്തിലെ 'തൂക്കുപാലം അപകടം'; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന സർക്കാർ

 

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആയത്തുള്ള അലി ഖമനേയിയുടെ വധം; ദില്ലിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം, ഇന്നും നാളെയും രേഖപ്പെടുത്താം
തെരഞ്ഞെടുപ്പിന് മുമ്പേ കോൺ​ഗ്രസിന് കഷ്ടകാലം, അസമിൽ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു, രണ്ട് പേർ റൈജോർ ദളിൽ