
ദില്ലി: മെഡിക്കൽ സ്റ്റോർ ജീവനക്കാർ തെറ്റായ മരുന്ന് നൽകിയതിലൂടെ പൊലിഞ്ഞത് രണ്ട് വയസുകാരിയുടെ ജീവൻ. ദില്ലിയിലെ ഷഹദാരയിലെ ജിടിബി എൻക്ലേവ് പ്രദേശത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് കുട്ടിക്ക് അമ്മ മരുന്ന് വാങ്ങി നൽകിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കടുത്ത പനിയും ചുമയും മൂലം ബുധനാഴ്ചയാണ് മരുന്ന് വാങ്ങുന്നതിന് വേണ്ടി കുട്ടിയേയും കൊണ്ട് അമ്മ മെഡിക്കൽ സ്റ്റേറിലെത്തിയത്. എന്നാൽ മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ രോഗത്തിന് ശമനമാകാത്തതിനെ തുടർന്ന് അമ്മ വീണ്ടും കുട്ടിയേയും കൊണ്ട് മെഡിക്കൽ സ്റ്റോറിൽ എത്തി.
തുടർന്ന്, സ്റ്റോർ ജീവനക്കാർ കുഞ്ഞിന് ഇഞ്ചക്ഷൻ നൽകി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ കുട്ടി രക്തം ഛർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ അമ്മ കുട്ടിയെ ജിടിബി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർന്മാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam