'പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പ് ഉടൻ ആരംഭിക്കും':ബിജെപി മന്ത്രി മദൻ കൗശിക്

Web Desk   | Asianet News
Published : Jan 18, 2020, 01:15 PM IST
'പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പ്  ഉടൻ ആരംഭിക്കും':ബിജെപി മന്ത്രി മദൻ കൗശിക്

Synopsis

മതപീഡനം ഭയന്ന് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത മുസ്ലീം വിഭാഗത്തിൽ പെടാത്ത അഭയാർത്ഥികൾക്ക് പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം നൽകും. 

ഉത്തരാഖണ്ഡ്: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി മദൻ കൗശിക്. ഇതിനായി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ കണ്ടെത്താനും ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായി അയൽസംസ്ഥാനമായ ഉത്തർപ്രദേശ് 32000 അഭയാർത്ഥികളുടെ പട്ടിക കേന്ദ്രത്തിന് നൽകിയതിന് ശേഷമാണ് ഉത്തരാഖണ്ഡ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

''നിയമാനുസൃതമായ ഇന്ത്യൻ പൗരത്വം ലഭ്യമാക്കുന്നതിന് വേണ്ടി അഭയാർത്ഥികളെ കണ്ടത്തി, പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ഉടൻ തന്നെ ആരംഭിക്കും. നിയമപ്രകാരം അപേക്ഷ നൽകുന്ന ഏതൊരു  അഭയാർത്ഥിക്കും തീർച്ചയായും പൗരത്വം നൽകും.'' മദൻ കൗശിക് വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ നിരവധി ബോധവത്ക്കരണ പരിപാടികൾ ബിജെപി സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. കൂടാതെ ഡിസംബർ 30 മുതൽ ജനുവരി 14 വരെയുള്ള കാലയളവിൽ 13 പത്രസമ്മേളനങ്ങളും വിളിച്ചു ചേർത്തിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ, എംപി അജയ് ഭട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മാത്രമല്ല, മൂന്നൂറിലധികം റാലികളും സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നു. 

മതപീഡനം ഭയന്ന് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത മുസ്ലീം വിഭാഗത്തിൽ പെടാത്ത അഭയാർത്ഥികൾക്ക് പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം നൽകും. സ്വാഭാവികമായി പൗരത്വം ലഭിക്കാൻ അർഹതയുള്ളവർക്കെല്ലാം പൗരത്വം ലഭിക്കുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. എന്നാൽ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണെന്നും ആരോപിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
വർഷം മുഴുവൻ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ല, സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാൻ; വ്യോമയാന മന്ത്രി