വീരപ്പൻ വേട്ടയുടെ പേരിൽ നടന്ന ക്രൂരതയിൽ ഇരകൾക്ക് നീതി,വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ തള്ളി

Published : Sep 29, 2023, 11:13 AM ISTUpdated : Sep 29, 2023, 11:39 AM IST
വീരപ്പൻ വേട്ടയുടെ പേരിൽ നടന്ന ക്രൂരതയിൽ ഇരകൾക്ക് നീതി,വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ തള്ളി

Synopsis

ഇരകൾക്ക് സർക്കാർ ജോലി നൽകണമെന്ന് കോടതി.ബലാൽസംഗം ചെയ്ത 17 ജീവനക്കാർ 5 ലക്ഷം വീതം ഇരകൾക്ക് നൽകണം

ചെന്നൈ: വീരപ്പൻ വേട്ടയുടെ പേരിൽ നടന്ന ക്രൂരതയിൽ ഇരകൾക്ക് നീതി കിട്ടി . വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി .215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി ഉത്തരവിട്ടു .1992 ജൂണിലാണ് 18 ഗോത്രവർഗ്ഗ യുവതികളെ ബലാൽസഗം ചെയ്തത്.വനം വകുപ്പ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരായിരുന്നു പ്രതികൾ .4 ഐഎഫ്എസ്  ഉദ്യോഗസ്ഥർ അടക്കം പ്രതി പട്ടികയിലുണ്ടായിരുന്നു .2011ലെ പ്രത്യേക കോടതി ഉത്തരവിനെതിരെ ആണ് അപ്പീൽ നൽകിയത്.ഇരകൾക്ക് സർക്കാർ ജോലി നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.ബലാൽസംഗ ചെയ്ത 17 ജീവനക്കാർ 5 ലക്ഷം വീതം ഇരകൾക്ക് നൽകണം .( 5 ലക്ഷം സർക്കാരും).വചാതി ഗ്രാമത്തിന്‍റെ  ജീവിതനിലവാരം ഉയർത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.വിധി പ്രസ്താവത്തിന് മുൻപ് ജഡ്ജി ഗ്രാമം സന്ദർശിച്ചിരുന്നു.അന്നത്തെ ജില്ലാ കളക്ടർ, എസ് പി,ഡിഎഫ്ഒ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശമുണ്ട്.

വചാതി കൂട്ട ബലാൽസംഗ കേസ്  

*1992 ജൂൺ 20 ന് ധർമപുരി ജില്ലയിൽ നടന്ന സംഭവം 

*വീരപ്പനെ സഹായിക്കുന്നു എന്നാരോപിച്ച് വചാതി ഗ്രാമം വളഞ്ഞു 

*സംഘത്തിൽ 155 വനം വകുപ്പ് ജീവനക്കാർ, 108 പോലീസുകാർ, 6 റവന്യു ജീവനക്കാർ 

*18 ആദിവാസി സ്ത്രീകളെ ബലാൽസംഗം ചെയ്തു 

*ട്രക്കിൽ ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ച് പീഡിപ്പിച്ചു 

*നൂറിൽ അധികം പേരെ തല്ലിചതച്ചു 

*കുടിലുകൾ തല്ലിതകർക്കുകയും സാധനങ്ങൾ എടുത്തുകൊണ്ടു പോവുകയും ചെയ്തു 

*90 സ്ത്രീകളെയും 28 കുട്ടികളെയും 3 മാസം തടവിൽ ഇട്ടു 

*സിപിഎം പൊതുതാല്പര്യഹർജി നൽകിയപ്പോൾ ജയലളിത സർക്കാർ എതിർത്തു 

*1995ഇൽ സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

*2011ൽ പ്രത്യേക കോടതി എല്ലാവരും കുറ്റക്കാർ എന്ന് വിധിച്ചു 

*12 പേർക്ക് 10 വർഷം തടവും 5 പേർക്ക് 7 വർഷം തടവും ബാക്കി ഉള്ളവർക്ക് 2-7 വർഷം തടവും 

*54 പ്രതികൾ വിചാരണ കാലയളവിൽ മരിച്ചു 

*പ്രതികൾ അപ്പീലുമായി മദ്രാസ് ഹൈക്കോടതിയിലെത്തി 

*ജസ്റ്റിസ് പി.വേൽമുരുകൻ വിധി പ്രസ്താവിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
click me!

Recommended Stories

ഇതെന്ത് യന്ത്രമെന്ന് ചോദ്യം, മനുഷ്യരെ മൊബൈലിൽ സ്കാൻ ചെയ്ത് പൗരത്വം പരിശോധിക്കുന്ന പൊലീസ്, ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി!
പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും