പ്രിയ രമാണിക്കെതിരായ എം ജെ അക്ബറിന്‍റെ മാനനഷ്ടകേസ്; വിധി പറയുന്നത് മാറ്റി

Published : Feb 10, 2021, 03:55 PM IST
പ്രിയ രമാണിക്കെതിരായ എം ജെ അക്ബറിന്‍റെ മാനനഷ്ടകേസ്; വിധി പറയുന്നത് മാറ്റി

Synopsis

കേസിലെ വാദങ്ങൾ രേഖാമൂലം നൽകിയതിൽ കാലതാമസം ഉണ്ടായെന്നും വിധി എഴുത്ത് പൂര്‍ത്തിയാകുന്നതേയുള്ളുവെന്നും കോടതി അറിയിച്ചു.   

ദില്ലി: ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമാണിക്കെതിരെ മുൻ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ നൽകിയ ക്രിമിനൽ മാനനഷ്ട കേസിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 17 നായിരിക്കും ദില്ലി കോടതി വിധി പറയുക. കേസിലെ വാദങ്ങൾ രേഖാമൂലം നൽകിയതിൽ കാലതാമസം ഉണ്ടായെന്നും വിധി എഴുത്ത് പൂര്‍ത്തിയാകുന്നതേയുള്ളുവെന്നും കോടതി അറിയിച്ചു. 

കേസിൽ ഇന്ന് വിധി പറയുമെന്ന് അറിയിച്ചിരുന്നതിനാൽ എം ജെ അക്ബര്‍ ഉൾപ്പടെയുള്ളവര്‍ കോടതിയിലെത്തിയിരുന്നു. 1994ൽ ജോലിക്കായുള്ള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടൽമുറിയിൽ വെച്ച് എം ജെ അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയ രമാണി നടത്തിയ മീ ടൂ വെളിപ്പെടുത്തൽ. പിന്നാലെ ഇരുപതോളം സ്ത്രീകൾ എം ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചു. വിവാദത്തെ തുടര്‍ന്ന് കേന്ദ്ര വിദേശ സഹമന്ത്രി സ്ഥാനത്തുനിന്ന് എം ജെ അക്ബറിന് രാജിവെക്കേണ്ടിവന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി