
തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ലഹരി ഉപയോഗം തടയാൻ നടപടികളുമായി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ മുന്നോട്ട്. നടപടികളുടെ ആദ്യ പടിയായി സംസ്ഥാനത്തെ സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ സമീപത്ത് സ്ഥിരമായി പരിശോധന നടത്തണമെന്നാണ് നിർദേശം. മുഖ്യമന്ത്രി നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് കമ്മീഷണർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ലഹരിവിൽപ്പന തടയാനും കുറ്റവാളികളെ കണ്ടെത്താനും പ്രാദേശിക തലത്തിൽ രഹസ്യമായി വിവരം നൽകാനുള്ള ആളുകളെ കണ്ടെത്തി നിയമിക്കാനും വിജയ് നിർദേശം നൽകിയതായാണ് വിവരം. ലഹരിമരുന്ന് -വ്യാജമദ്യ നിർമാണവും വിൽപനയും നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരമായി റെയ്‌ഡ് നടത്തണമെന്നുമടക്കം 14 നിർദേശങ്ങളാണ് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam