ദളിത് സ്ത്രീ വെള്ളം കുടിച്ചു, കുടിവെള്ള ടാങ്ക് ഗോമൂത്രം കൊണ്ട് കഴുകി ഉന്നതജാതിക്കാർ; അന്വേഷണം

Published : Nov 21, 2022, 02:51 PM IST
ദളിത് സ്ത്രീ വെള്ളം കുടിച്ചു, കുടിവെള്ള ടാങ്ക് ഗോമൂത്രം കൊണ്ട് കഴുകി ഉന്നതജാതിക്കാർ; അന്വേഷണം

Synopsis

സംഭവം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്ന് തഹസിൽദാരും സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. 

മൈസൂരു: ദളിത് വിഭാഗത്തിൽപെട്ട സ്ത്രീ വെള്ളം കുടിച്ചതിനെ തുടർന്ന്, കുടിവെള്ള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഉന്നതജാതിക്കാർ. ചാമരാജ നഗറിലെ ഹെഗോത്തറ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. 

ശനിയാഴ്ചയാണ് സംഭവം. മറ്റൊരു ഗ്രാമത്തിൽ നിന്നും വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഹെഗറ്റോറയിലെത്തിയതായിരുന്നു ഈ സ്ത്രീ. കുടിവെള്ള ടാങ്കിനോട് ചേർന്നുള്ള പൈപ്പിൽ നിന്ന് ഇവർ വെള്ളം കുടിച്ചു. ഇത് കണ്ടതിനെ തുടർന്നാണ് ഉന്നത ജാതിയിൽ പെട്ടവർ വാട്ടർടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞ് ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ചത്. സംഭവം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്ന് തഹസിൽദാരും സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചുളള റിപ്പോർട്ട് തഹസിൽദാറിന് നൽകും. 

വാട്ടർ ടാങ്ക് പൊതുവായി സ്ഥാപിച്ചിട്ടുള്ളതാണെന്നും അതിൽനിന്ന് ആർക്ക് വേണമെങ്കിലും വെളളം കുടിക്കാമെന്നും അധികൃതർ ഗ്രാമവാസികളെ അറിയിച്ചു. വെള്ളം കുടിച്ച സ്ത്രീയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി പരാതി തയ്യാറാക്കാൻ ശ്രമിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വാട്ടർ ടാങ്ക് ശുദ്ധീകരണം നടന്നതായി ദൃക്സാക്ഷികൾ സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തഹസീൽദാർ ബസവരാജു പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി