ലോകാരോഗ്യ സംഘടനയുടെ മരണക്കണക്കിൽ വിമർശനം ശക്തമാക്കി ഇന്ത്യ; ജനീവയിൽ എതിർപ്പുന്നയിച്ച് കേന്ദ്രമന്ത്രി

Published : May 23, 2022, 11:23 PM IST
ലോകാരോഗ്യ സംഘടനയുടെ മരണക്കണക്കിൽ വിമർശനം ശക്തമാക്കി ഇന്ത്യ; ജനീവയിൽ എതിർപ്പുന്നയിച്ച് കേന്ദ്രമന്ത്രി

Synopsis

ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേ‌ർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നത്

ദില്ലി: ലോകാരോഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണ കണക്കിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. നടപടി നിരാശപ്പെടുത്തിയെന്ന് ജനീവയിലെ ലോക ആരോഗ്യ അസംബ്ലിയിൽ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും ആശങ്ക അവഗണിച്ചാണ് കൊവിഡ് മരണക്കണക്ക് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചത്. വിവരം ശേഖരിച്ച രീതിയിലും ഉറവിടത്തെ കുറിച്ചും സുതാര്യത വേണമായിരുന്നുവെന്നും കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.

ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേ‌ർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നത്. നിലവിൽ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്. വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് യഥാ‌ർത്ഥ കണക്കെന്ന അവകാശവാദവുമായി ലോകാരോ​ഗ്യ സംഘടന പുതിയ കണക്ക് പുറത്തുവിട്ടത്. ഈ കണക്ക് പ്രകാരം 47 ലക്ഷം പേരാണ് ഇന്ത്യയിൽ മാത്രം മരിച്ചത്. 

സർക്കാ‌ർ കണക്കിനേക്കാൾ ഒൻപത് മടങ്ങ് അധികമാണ് ഇത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം ഈജിപ്തിൽ ആണ് മരണസംഖ്യയിലെ വ്യതിയാനം ഏറ്റവും കൂടുതൽ. രേഖപ്പെടുത്തിയതിന്റെ 11 ഇരട്ടി മരണമാണ് ലോകാരോ​ഗ്യ സംഘടനയുടെ ഡേറ്റകൾ പ്രകാരം ഈജിപ്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും യഥാർത്ഥ മരണം രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.  

ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മരണ കണക്കിനെതിരായ വിമർശനം ഇന്ത്യ വിദേശ വേദികളില്‍ ഉയര്‍ത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യ വിമർശനം ശക്തമാക്കാൻ തീരുമാനിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ