ആന്ധ്രയിൽ 20 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭർത്താവിനെ കാമുകനുവേണ്ടി കൊലപ്പെടുത്തി; വാഹനാപകടമെന്ന് വരുത്തിതീർക്കാൻ ശ്രമം

Published : Aug 13, 2026, 07:54 PM IST
Woman in Andhra kills husband

Synopsis

ആന്ധ്രാപ്രദേശിൽ, 20 വർഷം നീണ്ട വിവാഹബന്ധത്തിനൊടുവിൽ ഭാര്യ കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. രണ്ട് വർഷമായി തുടരുന്ന പ്രണയബന്ധത്തിന് ഭർത്താവ് തടസ്സമായതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് 20 വർഷങ്ങൾക്ക് ശേഷം കാമുകനുവേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ യുവതിയും കാമുകനും പോലീസിന്റെ പിടിയിലായി. മംഗിനേനി വെങ്കിട സുബ്രഹ്മണ്യത്തെയാണ് ഭാര്യ ഉമാദേവി കാമുകനായ ചരല സുബ്രഹ്മണ്യവുമായി ചേർന്ന് കൊലപ്പെടുത്തിയത്. പോലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പോലീസ് വ്യക്തമാക്കുന്നതനുസരിച്ച്, ഉമാദേവിയും മംഗിനേനി വെങ്കിട സുബ്രഹ്മണ്യവും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഏകദേശം 20 വർഷത്തോളമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഉമാദേവി ചരല സുബ്രഹ്മണ്യവുമായി പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഈ ബന്ധത്തിന് ഭർത്താവ് തടസ്സമാണെന്ന് കരുതിയതിനെ തുടർന്നാണ് കൊലപാതകം പ്ലാൻ ചെയ്തത്.

ആഗസ്റ്റ് 7-നാണ് കേസിനാസ്പദമായ കൊലപാതകം നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടപ്പാക്കിയ ശേഷം സംഭവം റോഡപകടത്തിൽ സംഭവിച്ച മരണമാണെന്ന് വരുത്തിതീർക്കാനും ഇരുവരും ശ്രമിച്ചതായി പോലീസ് കൂട്ടിച്ചേർത്തു.

ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് 20 വർഷങ്ങൾക്ക് ശേഷം കാമുകനുവേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ യുവതിയും കാമുകനും പോലീസിന്റെ പിടിയിലായി. മംഗിനേനി വെങ്കിട സുബ്രഹ്മണ്യത്തെയാണ് ഭാര്യ ഉമാദേവി കാമുകനായ ചരല സുബ്രഹ്മണ്യവുമായി ചേർന്ന് കൊലപ്പെടുത്തിയത്. പോലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പോലീസ് വ്യക്തമാക്കുന്നതനുസരിച്ച്, ഉമാദേവിയും മംഗിനേനി വെങ്കിട സുബ്രഹ്മണ്യവും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഏകദേശം 20 വർഷത്തോളമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഉമാദേവി ചരല സുബ്രഹ്മണ്യവുമായി പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഈ ബന്ധത്തിന് ഭർത്താവ് തടസ്സമാണെന്ന് കരുതിയതിനെ തുടർന്നാണ് കൊലപാതകം പ്ലാൻ ചെയ്തത്.

ആഗസ്റ്റ് 7-നാണ് കേസിനാസ്പദമായ കൊലപാതകം നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടപ്പാക്കിയ ശേഷം സംഭവം റോഡപകടത്തിൽ സംഭവിച്ച മരണമാണെന്ന് വരുത്തിതീർക്കാനും ഇരുവരും ശ്രമിച്ചതായി പോലീസ് കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിജെപി എംപിയിൽ നിന്ന് സംസ്ഥാന ബഹുമതി തിരിച്ചെടുത്ത് ബംഗാൾ സർക്കാർ,'ബംഗ വിഭൂഷൺ' പിൻവലിച്ചത് നേതാജിയെ അധിക്ഷേപിച്ചതോടെ
ജവാൻ റമ്മിന് മുൻഗണന നൽകുന്നുണ്ടോ? കേരള സർക്കാർ നയത്തിൽ സുപ്രീംകോടതി ഇടപെടൽ; കേരള ബിവറേജസ് കോർപ്പറേഷനും ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും നോട്ടീസ്