പ്രണയക്കെണി! 17 കോടിയുടെ കൊട്ടാരത്തിൽ വിവാഹത്തിനൊരുങ്ങി; കാമുകൻ്റെ സഹായത്തോടെ വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി, അറസ്റ്റിൽ

Published : Jun 23, 2026, 05:05 PM IST
pune murder

Synopsis

കോടികളുടെ ആഡംബര വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രതിശ്രുത വരനെ യുവതി കാമുകന്റെ സഹായത്തോടെ ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. സെൽഫിയെടുക്കുമ്പോൾ കാൽവഴുതി വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോലീസ് അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

പുണെ: കോടികൾ ചെലവിട്ടുള്ള ആഡംബര വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രതിശ്രുത വരനെ മലമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി യുവതി. മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്തുള്ള പ്രശസ്തമായ ലോഹഗഡ് കോട്ടയിലാണ് സിനിമാക്കഥയെ വെല്ലുന്ന ക്രൂരമായ കൊലപാതകം നടന്നത്. 32-കാരനായ ബിസിനസുകാരൻ കൽപേഷ് ഗെയ്‌ക്‌വാദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ പ്രതിശ്രുത വധുവായ സിയ ഗോയലിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കാമുകൻ ചേതൻ ചൗധരിയുടെ സഹായത്തോടെയാണ് കൽപേഷിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നതെന്നാണ് വിവരം.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. രാജസ്ഥാനിലെ ജയ്‌പൂരിലുള്ള പ്രശസ്തമായ കൊട്ടാരത്തിൽ വെച്ച് 17 കോടി രൂപ ചെലവഴിച്ചായിരുന്നു ആഡംബര വിവാഹം പ്ലാൻ ചെയ്തിരുന്നത്. ഇതിനായുള്ള അഡ്വാൻസ് തുകയടക്കം നൽകി ബുക്കിങ്ങും പൂർത്തിയാക്കിയിരുന്നു. ജൂൺ 18-ന് ഇരുവരും ലോഹഗഡ് കോട്ടയിലെത്തി. ഡോളിയുടെ പിറന്നാൾ ആഘോഷിക്കാനാണ് കൽപേഷ് ഇവരെയും കൂട്ടി ഇവിടെയെത്തിയത്. എന്നാൽ മറ്റൊരു വ്യക്തിയുമായി തനിക്ക് പ്രണയമുണ്ടെന്നും ഈ വിവാഹത്തിൽ താല്പര്യമില്ലെന്നും ഡോളി കൽപേഷിനോട് ഇവിടെ വച്ച് പറഞ്ഞു. രണ്ട് കുടുംബങ്ങളും ചേർന്ന് ഉറപ്പിച്ച ആഡംബര വിവാഹത്തിൽ നിന്നും പിന്മാറാൻ കൽപേഷ് തയ്യാറായില്ല. വിവാഹവുമായി മുന്നോട്ട് പോകാൻ കൽപേഷ് നിർബന്ധിച്ചതാണ് ഡോളിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.

ലോഹഗഡ് കോട്ടയുടെ മുകളിൽ വെച്ച് സംസാരിക്കുന്നതിനിടെ സിയയും ചേതനും ചേർന്ന് കൽപേഷിനെ ആഴമേറിയ കൊക്കയിലേക്ക് തള്ളിയിട്ടെന്നാണ് പുറത്തുവരുന്ന വിവരം. സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കൽപേഷ് കാൽവഴുതി താഴേക്ക് വീണതാണെന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചു. എന്നാൽ ഇവരുടെ ഫോൺ സംഭാഷണങ്ങൾ, മൊബൈലിലെ മറ്റ് വിവരങ്ങൾ എന്നിവയ്ക്ക് പുറമെ, കോട്ടയിൽ ഈ സമയത്തുണ്ടായിരുന്ന മറ്റ് സാക്ഷികളുടെ മൊഴിയും പൊലീസിനെ സംശയത്തിലാക്കി. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ സിയയുടെ മൊഴികളിലെ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പുറത്തുവന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയായ യുവതിക്കും ചേതനും എതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിരീശ്വരവാദിയോ? വിശ്വാസിയോ? വ്യക്തത വരുത്തി സി ജോസഫ് വിജയ്; 'പെരിയാറിന്‍റെ നിരീശ്വരവാദം ഞങ്ങൾക്കില്ല'
'ചെങ്കൽപ്പേട്ട് കോടതിയിൽ ഭർത്താവിനെ തിരഞ്ഞുനടന്ന ഭാര്യയുടെ കഥ'; വിജയ്‍യുടെ കുട്ടിക്കഥയ്ക്ക് ജൂനിയർ സ്റ്റാലിന്‍റെ മറുപടി, വ്യക്തിപരമായ അധിക്ഷേപങ്ങൾ