യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത; കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ കൂടി ഇനി അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ്

Published : Sep 11, 2025, 02:11 PM IST
Amit Shah

Synopsis

ഇന്ത്യൻ പൗരന്മാർക്കും ഒസിഐ കാർഡ് ഉടമകൾക്കും ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുകയാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ കൂടി ഈ സംവിധാനം ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും. കൊച്ചി വിമാനത്താവളത്തിലും കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഈ സംവിധാനം നിലവിലുണ്ട്. ഇതോടെ കേരളത്തിൽ മൂന്നി‌ടത്ത് അതിവേഗ എമിഗ്രേഷന്‍ സംവിധാനം നിലവിൽ വന്നിരിക്കുകയാണ്.

ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് പുതിയ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. ബയോമെട്രിക്ക്, വ്യക്തിവിവരങ്ങള്‍ നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താല്‍ നീണ്ട ക്യൂ ഒഴിവാക്കി ഓട്ടോമേറ്റഡ് ഇ-ഗേറ്റുകളിലൂടെ സുഗമമായി പുറത്തേക്ക് പോകാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ആവശ്യമായ യോഗ്യതയും പരിശോധനകളും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എൻറോൾമെന്റ് നടത്തുക.

ദില്ലി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിലാണ് നിലവിൽ എഫ്‌ടിഐ-ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ്‌സ് സൗകര്യമുള്ളത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് പുറമെ തിരുച്ചിറപ്പള്ളി, അമൃത്സര്‍, ലക്‌നൗ വിമാനത്താവങ്ങളിലും അതിവേഗ എമിഗ്രേഷന്‍ സംവിധാനത്തിന് ഇപ്പോൾ തുടക്കമായിരിക്കുകയാണ്. ഇത് ഇന്ത്യയിലെ 21 വിമാനത്താവളങ്ങളിൽ കൂടി നടപ്പാക്കാനാണ് ആലോചിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം