
തായ്പെയ്: തായ്‌വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന. രാവിലെ 6 മണിയോടെ 22 ചൈനീസ് വിമാനങ്ങളും 5 നാവികസേന കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 16 വിമാനങ്ങൾ തായ്‌വാൻ്റെ വടക്കൻ, തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിലേക്ക് പ്രവേശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് തായ്‌വാൻ അറിയിച്ചു.
കഴിഞ്ഞ ദിവസം 4 വിമാനങ്ങളും 4 നാവികസേനാ കപ്പലുകളും ചൈന തായ്‌വാനിലേക്ക് അയച്ചിരുന്നു. ചൈനയിൽ നിന്ന് തായ്‌വാൻ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്കയും രംഗത്തെത്തി. തായ്‌വാൻ്റെ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിനായി ഏകദേശം 1.988 ബില്യൺ ഡോളർ മൂല്യമുള്ള പ്രതിരോധ കരാറിന് അംഗീകാരം നൽകിയതായി അമേരിക്ക പ്രഖ്യാപിച്ചു. റഡാർ സംവിധാനങ്ങളുടെയും ഭൂതല-വിമാന മിസൈൽ സംവിധാനങ്ങളുടെയും കൈമാറ്റത്തിനുള്ള അംഗീകാരമാണ് അമേരിക്ക നൽകിയിരിക്കുന്നത്. നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഭീഷണികളെ നേരിടാനുള്ള തായ്‌വാൻ്റെ കഴിവ് വർദ്ധിപ്പിക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുമെന്ന് പെൻ്റഗണിൻ്റെ ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കി.
READ MORE: പശ്ചിമേഷ്യ പുകയുന്നു; ഇസ്രായേലിന് തക്കതായ മറുപടി നൽകിയിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam