
ലണ്ടന്‍: ശരീരത്തില്‍ നിരവധി ടാറ്റുകള്‍ പതിച്ചിട്ടുണ്ടെന്ന കാരണത്താല്‍ പബ്ബില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി യുവതി. മെലീസ സ്ലൊവന്‍ എന്ന ബ്രിട്ടീഷ് യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഏഴ് മക്കളുടെ അമ്മയായ മെലീസ ശരീരത്തിലും മുഖത്തുമായി 800 ടാറ്റുകള്‍ പതിച്ചിട്ടുണ്ട്. "ഞാൻ ഇങ്ങനെയായതിനാൽ, ക്രിസ്മസ് പാർട്ടികളിലേക്ക് എന്നെ ക്ഷണിക്കുന്നില്ല. എനിക്ക് ആസ്വദിച്ച് പബ്ബിൽ കുടിക്കാൻ പോകണം, പക്ഷേ അവർ എന്നെ അകത്തേക്ക് പോലും കടത്തി വിടുന്നില്ല". മെലീസ പറയുന്നു.
സ്‌കൂളിലേക്കുള്ള യാത്രകള്‍ക്കിടയില്‍ മറ്റ് അമ്മമാർ പരിഹസിച്ചിട്ടും തന്റെ പ്രാദേശിക പബ്ബിൽ ക്രിസ്‌മസ് പാർട്ടികളിൽ പങ്കെടുക്കാൻ കഴിയാതെ വന്നിട്ടും ടാറ്റൂ ചെയ്യാന്‍ മെലീസ തീരുമാനിച്ചതായി വാർത്താ ഔട്ട്‌ലെറ്റ് മെട്രോ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാഴ്ചയിലൊരിക്കല്‍ എന്ന കണക്കിന് താന്‍ ടാറ്റൂ ചെയ്തിരുന്നതായാണ് മെലീസ പറയുന്നത്. ടാറ്റൂ സ്നേഹം തന്‍റെ സാമൂഹിക ജീവിതത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മെലീസ പറഞ്ഞു.
"ഞാൻ പബ്ബുകളിൽ പോയിട്ടുണ്ട്, ആളുകൾ എന്നെ ആരുമല്ല എന്ന മട്ടിൽ നോക്കുന്നു, മുന്‍വിധിയോടെയുള്ള സമീപനമാണ് എനിക്ക് നേരെ ഉണ്ടാകുന്നത്. ജനങ്ങള്‍ ആക്രമണോത്സുകതയോടെയാണ് എന്നെ നോക്കുന്നത്. ഞാനൊരു പോരാളിയൊന്നുമല്ല, പക്ഷേ, ടാറ്റൂവിനോടുള്ള സ്നേഹം ജനങ്ങളുടെ ഈ സമീപനത്തിനും മേലെയായിരിക്കും". മെലീസ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam