ഇറാൻ ഏത് നിലയിൽ പ്രതികരിക്കുമെന്നതിൽ ആശങ്ക; നിർണായക നീക്കവുമായി അറബ് രാഷ്ട്രങ്ങൾ; ഇരു രാജ്യങ്ങളുമായി യുദ്ധം ഒഴിവാക്കാൻ ചർച്ച നടത്തി

Published : Jan 16, 2026, 10:14 AM IST
US vs Iran

Synopsis

അമേരിക്ക ഇറാനെ ആക്രമിക്കുന്നത് തടയാൻ സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഇടപെട്ടു. യുദ്ധമുണ്ടായാൽ പശ്ചിമേഷ്യയിലാകെ പ്രത്യാഘാതങ്ങൾ വ്യാപിക്കുമെന്നും ഈ രാജ്യങ്ങൾ ആശങ്കപ്പെടുന്നു.

ദില്ലി: അമേരിക്ക ഇറാനെ ആക്രമിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അറബ് രാഷ്ട്രങ്ങൾ ഇടപെട്ടു. അമേരിക്കയുമായും ഇറാനുമായും പല രാജ്യങ്ങളും ചർച്ച നടത്തിയതായാണ് വിവരം. അമേരിക്ക ഇറാനെ ആക്രമിച്ചാൽ പ്രത്യാഘാതം പശ്ചിമേഷ്യയിലാകെ വ്യാപിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് നീക്കം. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് യുദ്ധം ഒഴിവാക്കാൻ ഇടപെട്ടത്. അതേസമയം തത്കാലം ഇറാനെ ആക്രമിക്കില്ലെന്ന നിലപാടിലാണ് ഡോണൾഡ് ട്രംപ്.

ഇറാനെതിരായ യുഎസ് ആക്രമണം പശ്ചിമേഷ്യയിലുണ്ടാക്കുന്ന പ്രത്യാഘാതം അമേരിക്കയെയും ബാധിക്കുമെന്ന് അറബ് രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. ഒരു യുദ്ധത്തിലേക്ക് നീങ്ങിയാൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അറബ് രാഷ്ട്രങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. ഇത് അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നാണ് ഗൾഫിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.

അതേസമയം സൗദിയോ, ഖത്തറോ, ഒമാനോ, ഈജിപ്തോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒമാനും ഖത്തറും ഇറാനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളാണ്. അതേസമയം സൗദി അറേബ്യയും ഈജിപ്‌തും അമേരിക്കയുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളാണ്. പതിറ്റാണ്ടുകളോളം ശത്രുതയിലായിരുന്ന ഇറാനുമായി സൗദി 2023 ൽ സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇരു രാജ്യങ്ങളുമായും ബന്ധമുള്ള അറബ് രാഷ്ട്രങ്ങൾ വിഷയത്തിൽ ഇടപെട്ടതെന്നാണ് വിവരം.

അമേരിക്ക സൈനിക നീക്കം നടത്തിയാൽ ഇറാൻ നടത്തുന്ന പ്രത്യാക്രമണം ഏതൊക്കെ നിലയിലാവുമെന്ന് അറബ് രാഷ്ട്രങ്ങൾക്ക് ആശങ്കയുണ്ട്. ഗൾഫ് നാടുകളിലെ എണ്ണപ്പാടങ്ങളടക്കം ആക്രമിക്കപ്പെട്ടേക്കുമെന്നും സൗദി അടക്കമുള്ള രാജ്യങ്ങളുടെ ആശങ്ക വർധിപ്പിച്ചു. ഇതെല്ലാം ഇപ്പോഴത്തെ സമാധാന നീക്കങ്ങൾക്ക് കാരണമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നെതന്യാഹുവിന്റെയും ഗൾഫ് രാജ്യങ്ങളുടേയും ഇടപെടൽ, ഇറാനെതിരെ സൈനിക നടപടിക്ക് ഒരുങ്ങിയ അമേരിക്ക അയയുന്നു
ഇറാനെ അമേരിക്ക ആക്രമിച്ചേക്കുമെന്ന് അഭ്യൂഹം; പശ്ചിമേഷ്യയാകെ ആശങ്കയിൽ; പതിനായിരത്തോളം ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി