ഇറാൻ ഭരണകൂടം നിലംപൊത്താൻ ദിവസങ്ങൾ മാത്രം മതിയെന്ന് ബെഞ്ചമിൻ നെതന്യാഹു; തുടച്ചുനീക്കാൻ ഇസ്രയേലിന് കഴിയുമെന്നും ഭീഷണി

Published : Sep 04, 2026, 05:42 PM IST
Benjamin Netanyahu And Donald Trump

Synopsis

അമേരിക്കൻ ആക്രമണം ശക്തമായതോടെ ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഈ ഭീഷണി തുടച്ചുനീക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ഇസ്രായേലിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ ഈ പരാമർശം.

ടെൽ അവീവ്: അമേരിക്ക ആക്രമണം പുനരാരംഭിച്ചതോടെ ഇറാന്‍റെ നിലവിലെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും ഉടൻ തന്നെ നിലംപൊത്തുമെന്നും അവകാശപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ വാരാന്ത്യത്തിൽ യുഎസ് ആക്രമണങ്ങൾ ശക്തമാക്കിയതോടെ ഇറാൻ ഭരണകൂടം മുൻപെങ്ങുമില്ലാത്തവിധം ദുർബലമായ അവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ സൈനിക തലവന്മാർ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്‍റെ ഈ പ്രതികരണം.

ഇറാൻ ഭരണകൂടം നിലവിൽ സ്വന്തം നിലനിൽപ്പിനായി പതറുകയാണെന്ന് നെതന്യാഹു പറഞ്ഞു. ഈ ഭീഷണി എന്നെന്നേക്കുമായി തുടച്ചുനീക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ഇസ്രായേലിന് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇതാണ് തങ്ങൾക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നും അത് അസാധ്യമല്ലെന്ന് മാത്രമല്ല, കൈയെത്തും ദൂരത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 27-ന് ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്‍റെ ഈ പരാമർശം. ഇറാൻ വിഷയത്തിൽ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ ആരോപണത്തെ തുടർന്ന് ചില അഭിപ്രായ സർവേകളിൽ നെതന്യാഹു പിന്നിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

ഇറാൻ മറ്റെല്ലാവരെയും ആക്രമിക്കുമ്പോഴും ഇസ്രായേലിനെ തൊടാത്തത് യാദൃച്ഛികമല്ലെന്നും തങ്ങളുടെ സൈനിക കരുത്തും നിശ്ചയദാർഢ്യവും അവർക്ക് നന്നായി അറിയാമെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28-ന് ഇസ്രായേലുമായി ചേർന്ന് ആരംഭിച്ച യുദ്ധത്തിൽ ഭരണമാറ്റമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പലപ്പോഴും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു.

യുഎസ്-ഇസ്രായേൽ ആക്രമണത്തിന്‍റെ ആദ്യദിനം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവിന്‍റെ മകൻ അധികാരമേൽക്കുകയും അദ്ദേഹം കൂടുതൽ കടുത്ത നിലപാടുകാരനായി വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ രാജ്യത്ത് ഇതിനകം ഭരണകൂട മാറ്റം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ട്രംപിന്റെ അവകാശവാദം. പരാജയപ്പെട്ട രാജ്യമായ ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് യുദ്ധത്തിൽ തങ്ങളുടെ പ്രധാന ലക്ഷ്യമെന്നാണ് ട്രംപ് ഒടുവിലായി വ്യക്തമാക്കിയിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ധനവില കുതിച്ചുയരുന്നു, ഡീസൽ വിലയിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ഇറാൻ യുദ്ധത്തിനിടെ അമേരിക്കയിൽ ഗുരുതര പ്രതിസന്ധി
സുഡാൻ ആഭ്യന്തര യുദ്ധത്തിൽ പങ്കില്ല; യുഎൻ റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി യുഎഇ