പടിഞ്ഞാറൻ ഉപരോധങ്ങൾക്കെതിരെ ബ്രിക്സ് കൂട്ടായ്മ; മധ്യപൂർവേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക

Published : Sep 13, 2026, 04:52 PM IST
Brics

Synopsis

ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടി പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും ഏകപക്ഷീയമായ ഉപരോധങ്ങളെ അപലപിക്കുകയും ചെയ്തു. യുഎൻ അനുമതിയില്ലാത്ത ഉപരോധങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട കൂട്ടായ്മ, പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തണമെന്ന ഇറാൻ്റെ നിർദ്ദേശവും ചർച്ച ചെയ്തു.

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയും ഐക്യരാഷ്ട്രസഭയുടെ അംഗീകാരമില്ലാത്ത ഏകപക്ഷീയമായ ഉപരോധങ്ങളെ ശക്തമായി അപലപിച്ചും ബ്രിക്സ് ഉച്ചകോടി. ന്യൂഡൽഹിയിൽ ചേർന്ന വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ വാർഷിക ഉച്ചകോടിയിലാണ് പാശ്ചാത്യ രാജ്യങ്ങൾ ആധിപത്യം പുലർത്തുന്ന ആഗോള വിഷയങ്ങളിൽ വികസ്വര രാജ്യങ്ങളുടെ ശബ്‍ദം ശക്തമാക്കാനുള്ള തീരുമാനമുണ്ടായത്.

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനും സമ്മേളനത്തിൽ പങ്കെടുത്തു. ആണവനിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള സുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുഎൻ സുരക്ഷാ കൗൺസിലിന്‍റെ അനുമതിയില്ലാതെ അടിച്ചേൽപ്പിക്കുന്ന ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവ അടിയന്തരമായി പിൻവലിക്കണമെന്നും ബ്രിക്സ് കൂട്ടായ്മ ആവശ്യപ്പെട്ടു.

സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് രക്ഷനേടാൻ അംഗരാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസികൾ ഉപയോഗിച്ചുള്ള വ്യാപാരം ശക്തമാക്കണമെന്ന് ഇറാൻ പ്രസിഡന്‍റ് യോഗത്തിൽ നിർദ്ദേശിച്ചു. റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായി ദീർഘകാലമായുള്ള സൗഹൃദം നിലനിർത്തുന്നതോടൊപ്പം തന്നെ അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായുമുള്ള നയതന്ത്ര ബന്ധം സമന്വയിപ്പിച്ചു കൊണ്ടുപോകാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ, ഇറാൻ പ്രസിഡന്‍റുമാരുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി തന്ത്രപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബ്രിക്സ് ഉച്ചകോടിക്ക് സമാപനം, നന്ദി അറിയിച്ച് മോദി; അപൂര്‍വ ധാതുക്കള്‍ ആയുധമാക്കുന്നത് പുരോഗതിക്ക് തടസ്സമാകുമെന്ന് പരാമർശം
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും