
ലണ്ടൻ: രണ്ടുപതിറ്റാണ്ടോളം ഭാര്യയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായി സമ്മതിച്ച് ബ്രിട്ടീഷ് പൗരൻ. ഭാര്യയെ ബലാത്സംഗം ചെയ്തതടക്കമുള്ള കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് 60 വയസ്സ് പ്രായമുള്ള ബ്രിട്ടീഷ് പൗരൻ കുറ്റംസമ്മതിച്ചത്. വിവിധ വകുപ്പുകളിലായി ഏകദേശം 60-ഓളം വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. കോടതിയിൽ വിചാരണയ്ക്കിടെ എല്ലാ കുറ്റങ്ങളും പ്രതി സമ്മതിച്ചതായാണ് റിപ്പോർട്ട്.
മാഞ്ചസറ്റർ മിൻഷൾ സ്ട്രീറ്റ് ക്രൗൺ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണയ്ക്കിടെ നേരത്തേ 15 കുറ്റങ്ങൾ പ്രതി സമ്മതിച്ചിരുന്നു. തിങ്കളാഴ്ച നടന്ന വിചാരണയിലാണ് തനിക്കെതിരേ ചുമത്തിയിരുന്ന ബാക്കി 45 കുറ്റങ്ങളും പ്രതി സമ്മതിച്ചത്. കോടതിയിൽ കുറ്റസമ്മതം നടത്തുമ്പോൾ പ്രതി പൊട്ടിക്കരഞ്ഞതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഈ സമയം കേസിലെ അതിജീവിതയായ പ്രതിയുടെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും കോടതിയിലുണ്ടായിരുന്നു. പ്രതിയുടെ കുറ്റസമ്മതമൊഴി കേട്ട് ഭാര്യയും വികാരധീനയായതായാണ് റിപ്പോർട്ട്.
ഇരുപതുവർഷത്തോളം ഭാര്യയെ മയക്കുമരുന്ന് നൽകി ക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ഭാര്യയ്ക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങളും ഭാര്യയുടെ സ്വകാര്യവീഡിയോകളും പകർത്തി പ്രചരിപ്പിച്ചതായും ലൈംഗികസംതൃപ്തിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നുമാണ് പ്രതിയുടെ മൊഴി. ഇതേ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചതിനും ഉപദ്രവിക്കാൻ ശ്രമിച്ചതിനും 12 പേർക്കെതിരേ കൂടി കേസുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam