
പാരീസ്: കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നതിന് പിന്നാലെ ആയിരത്തില്‍ അധികം പേര്‍ ഒത്തുചേരുന്നത് വിലക്കി ഫ്രാന്‍സ്. രാജ്യത്ത് 1126പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 19 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് ഫ്രാന്‍സ് കടക്കുന്നത്. എന്നാല്‍ രാജ്യത്തിന് ഉപകാരപ്രദമാകുന്ന കൂട്ടം ചേരുകള്‍ക്ക് ഈ വിലക്ക് ബാധകമല്ലെന്ന് ഫ്രെഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനങ്ങളും പ്രതിഷേധങ്ങള്‍ക്കുമാണ് വിലക്ക് ബാധകമല്ലാത്തത്. ആരോഗ്യമന്ത്രി ഒലിവെര്‍ വെരാനാണ് ഇക്കാര്യം ഞായറാഴ്ച വ്യക്തമാക്കിയത്. കൊവിഡ് 19 എന്ന കോറോണ വൈറസ് ബാധയുള്ളവരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് ഫ്രാന്‍സ്. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഫ്രെഞ്ച് നാഷണല്‍ അസംബ്ലിയിലെ രണ്ട് അംഗങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
കൊറോണ വൈറസ് പടരാതിരിക്കാൻ പരസ്പരം ചുംബിക്കുന്നത് ഒഴിവാക്കുക; നിർദ്ദേശവുമായി സ്വിസ് ആരോഗ്യമന്ത്രി
കൊറോണ വൈറസ് അനിയന്ത്രിതമായ നിലയില്‍ പടരുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam