നിർണായക വെളിപ്പെടുത്തൽ, ട്രംപിന്‍റെ അന്തിമ തീരുമാനം വന്നത് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ്

Published : Jun 23, 2025, 08:19 AM ISTUpdated : Jun 23, 2025, 08:20 AM IST
donald trump and Iran president Ali Hosseini Khamenei

Synopsis

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഡോണൾഡ് ട്രംപ് അനുമതി നൽകിയത് ഓപ്പറേഷൻ ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് വെളിപ്പെടുത്തി.

വാഷിംഗ്ടണ്‍: ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഡോണൾഡ് ട്രംപ് അനുമതി നൽകിയത് ഓപ്പറേഷൻ ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. ബോംബ് വർഷിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഇറാനെ ആക്രമിക്കാനുള്ള അന്തിമ തീരുമാനം യുഎസ് പ്രസിഡന്‍റ് എടുത്തുവെന്ന് വാൻസിന്‍റെ വെളിപ്പെടുത്തൽ. അവസാന നിമിഷം വരെ ദൗത്യം റദ്ദാക്കാൻ ട്രംപിന് കഴിയുമായിരുന്നുവെന്നും എന്നാൽ അദ്ദേഹം മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചുവെന്നും വാൻസ് പറഞ്ഞു.

ദിവസങ്ങളോളം നീണ്ട തീവ്രമായ ആലോചനകൾക്ക് ശേഷമാണ് പ്രസിഡന്‍റിന്‍റെ ഈ തീരുമാനം വന്നത്. ആഭ്യന്തരവും ബാഹ്യവുമായ സമ്മർദ്ദങ്ങൾ വർദ്ധിച്ചുകൊണ്ടിരുന്നു. ഇസ്രയേലിന്‍റെ സൈനിക നീക്കത്തിൽ യുഎസ് ഇടപെടുന്നതിലേക്ക് ചർച്ചകൾ മുന്നോട്ട് പോകുമ്പോൾ, രണ്ടാഴ്ചത്തെ ആലോചനാ കാലാവധി പ്രഖ്യാപിക്കാൻ ട്രംപ് നേരത്തെ തന്‍റെ പ്രസ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നേതൃത്വത്തിൽ നടന്ന നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് അന്തിമ അനുമതി ലഭിച്ചത്.

ഇതൊരു വളരെ നിർണായകമായ നിമിഷമാണെന്നും വൈറ്റ് ഹൗസ് ഇറാന്‍റെ അടുത്ത നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാൻസ് വ്യക്തമാക്കി. യുഎസ് സേനയ്‌ക്കെതിരെ തിരിച്ചടിക്കുമോ അതോ ആണവ അഭിലാഷങ്ങളുമായി മുന്നോട്ട് പോകുമോ എന്നതടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം ഇപ്പോഴും വ്യക്തമല്ല, ഇറാന്‍റെ ഉദ്ദേശങ്ങൾ 24 മണിക്കൂറിനുള്ളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നീണ്ട സൈനിക നടപടികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളെയും വാൻസ് തള്ളിക്കളഞ്ഞു. നീണ്ടുനിൽക്കുന്ന സൈനിക സംഘർഷങ്ങളെക്കുറിച്ച് മറ്റാരെക്കാളും ആശങ്കാകുലനാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്ത് വന്നിരുന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കൾക്ക് അവരുടെ സാഹസിക പ്രകോപനത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം